ലാലുവിന്റെ ഭൂമി ഇടപാട് കേസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
BY fousiya sidheek17 May 2017 3:05 AM GMT
fousiya sidheek17 May 2017 3:05 AM GMT
ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ പേരിലുള്ള 1,000 കോടി രൂപയുടെ ബിനാമി ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഡല്‍ഹിയും ഗുഡ്ഗാവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ലാലു മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരിക്കെ ഭൂമിയിടപാടുകള്‍ നടത്തിയതായും മക്കള്‍ക്കായി ഭൂമിയും സ്വത്തുവകകളും സമ്പാദിച്ചതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലാലുവിനെ ലക്ഷ്യംവച്ചുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന. ലാലുവിന്റെ മകളും എംപിയുമായ മിസാ ഭാരതി സത്യവാങ്മൂലത്തില്‍ ഭൂമിയെപ്പറ്റി പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന് നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT