റേഡിയോ ജോക്കി വധം; അറസ്റ്റിലായ ഷിജിന പ്രതികളെ സഹായിച്ചതായി പോലിസ്
BY kasim kzm8 May 2018 5:22 AM GMT
kasim kzm8 May 2018 5:22 AM GMT
തിരുവനന്തപുരം: റേഡിയോ ജോക്കി കിളിമാനൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിജിന ഷിഹാബ് സാമ്പത്തികമായും വിവരങ്ങള്‍ കൈമാറിയും പ്രതികളെ സഹായിച്ചതായി പോലിസ്. കേസിലെ പ്രധാന പ്രതിയും ഖത്തര്‍ വ്യവസായിയുമായ അബ്ദുല്‍ സത്താറിന്റെ ബന്ധുവിന്റെ ഭാര്യയായ വര്‍ക്കല അയിരൂര്‍ കിഴക്കേപുറം സ്വദേശിയായ ഷിജിന ഷിഹാബിന്റെ (34) മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് പോലിസിന് ഇക്കാര്യം വ്യക്തമായത്.
കൃത്യത്തിന് ശേഷം ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ പ്രതികള്‍ക്ക് അവിടെ ഒളിവില്‍ കഴിയാനും സാലിഹിന് തിരികെ പോകാനുമായി ബാങ്ക് അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നു. ഇതിനായി തൊട്ടും മുമ്പും പിമ്പും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് തെളിവായത്. ഖത്തറിലുള്ള സത്താറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഓണ്‍ ലൈന്‍ ഇടപാടുകള്‍ നടത്തിയതെന്ന് ഷിജിന ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചു.
കൃത്യത്തിനുപയോഗിച്ച കാര്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായിച്ച കേസില്‍ ആദ്യം പോലിസ് പിടിയിലായ നിഖില്‍ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണ് കൃത്യം നടന്നതിന് അടുത്ത ദിവസം അരലക്ഷം രൂപ ഷിജിന കൈമാറിയത്. അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 70,000 രൂപയും കൈമാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ മീഡിയകളില്‍ രാജേഷ് വധവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ വാട്ട്സ് ആപ്പ് വഴി ഷിജിന പ്രതികളെ അറിയിച്ചിരുന്നതായും പോലിസിന് തെളിവ് ലഭിച്ചു.
സത്താറുമായി ഷിജിന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പോലിസ് പറഞ്ഞു.എറണാകുളം തേവരെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ എറണാകുളം കപ്പലണ്ടി മുക്ക് ദാറുല്‍ സലാം റോഡിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. സത്താറിന്റെ അടുത്ത ബന്ധുവായ യുവാവിന്റെ ഭാര്യയാണ് ഷിജിന.
ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം സത്താറിന്റെ വീട്ടില്‍ പലപ്പോഴും എത്തിയിട്ടുള്ള ഷിജിനയും സത്താറുമായി ഇതിനിടെ അടുപ്പത്തിലായെന്ന് പോലിസ് പറയുന്നു. കേസില്‍ അറസ്റ്റിലായ നിഖിലിന്റെയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബര്‍ സഹായത്തോടെയുള്ള തെളിവുകളും ശേഖരിച്ചാണ് കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഷിജിനയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ ഷിജിനയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൃത്യത്തിന് ശേഷം ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ പ്രതികള്‍ക്ക് അവിടെ ഒളിവില്‍ കഴിയാനും സാലിഹിന് തിരികെ പോകാനുമായി ബാങ്ക് അക്കൗണ്ട് വഴി ഷിജിന പണം കൈമാറിയിരുന്നു. ഇതിനായി തൊട്ടും മുമ്പും പിമ്പും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് തെളിവായത്. ഖത്തറിലുള്ള സത്താറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഓണ്‍ ലൈന്‍ ഇടപാടുകള്‍ നടത്തിയതെന്ന് ഷിജിന ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചു.
കൃത്യത്തിനുപയോഗിച്ച കാര്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായിച്ച കേസില്‍ ആദ്യം പോലിസ് പിടിയിലായ നിഖില്‍ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണ് കൃത്യം നടന്നതിന് അടുത്ത ദിവസം അരലക്ഷം രൂപ ഷിജിന കൈമാറിയത്. അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 70,000 രൂപയും കൈമാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ മീഡിയകളില്‍ രാജേഷ് വധവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ വാട്ട്സ് ആപ്പ് വഴി ഷിജിന പ്രതികളെ അറിയിച്ചിരുന്നതായും പോലിസിന് തെളിവ് ലഭിച്ചു.
സത്താറുമായി ഷിജിന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പോലിസ് പറഞ്ഞു.എറണാകുളം തേവരെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ എറണാകുളം കപ്പലണ്ടി മുക്ക് ദാറുല്‍ സലാം റോഡിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. സത്താറിന്റെ അടുത്ത ബന്ധുവായ യുവാവിന്റെ ഭാര്യയാണ് ഷിജിന.
ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിനൊപ്പം സത്താറിന്റെ വീട്ടില്‍ പലപ്പോഴും എത്തിയിട്ടുള്ള ഷിജിനയും സത്താറുമായി ഇതിനിടെ അടുപ്പത്തിലായെന്ന് പോലിസ് പറയുന്നു. കേസില്‍ അറസ്റ്റിലായ നിഖിലിന്റെയും അപ്പുണ്ണിയുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സൈബര്‍ സഹായത്തോടെയുള്ള തെളിവുകളും ശേഖരിച്ചാണ് കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഷിജിനയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ ഷിജിനയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT