റമദാനിലെ ഉംറ: 10 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ നാട്ടിലേക്കു മടങ്ങി
BY kasim kzm23 Jun 2018 4:09 AM GMT
kasim kzm23 Jun 2018 4:09 AM GMT
മദീന: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും പ്രവാചകന്റെ പള്ളിയില്‍ ഭജനമിരിക്കുന്നതിനുമായി എത്തിയ വിദേശ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ഇതുവരെ 10 ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തി.
70 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഈ സീസണില്‍ ഉംറ വിസയിലെത്തിയത്. പുണ്യമാസത്തില്‍ ഇരുഹറമുകളിലായി ചെലവഴിച്ച് സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീര്‍ത്ഥാടകരെ യാത്രയാക്കുന്നതിന് ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോരുത്തര്‍ക്കും സംസം വെള്ളവും അജ്വ ഈത്തപ്പഴവും പനിനീര് പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുരപലഹാരങ്ങളും നല്‍കിയാണ് ഹജ്ജ്-ഉംറ മന്ത്രാലയ ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.
ഈ ഉംറ സീസണില്‍ മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി 10 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിച്ചെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ സന്ദര്‍ശന വിഭാഗം മേധാവി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ബൈജാവി പറഞ്ഞു. ഈ മാസം അവസാനിക്കുന്നതു വരെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉംറ തീര്‍ത്ഥാടകര്‍ തിരിച്ചുപോവുന്നത് വരെ ഗതാഗതം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട സേവന ദാതാക്കളുടെ ബാധ്യതയാണെന്നു ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
70 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഈ സീസണില്‍ ഉംറ വിസയിലെത്തിയത്. പുണ്യമാസത്തില്‍ ഇരുഹറമുകളിലായി ചെലവഴിച്ച് സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീര്‍ത്ഥാടകരെ യാത്രയാക്കുന്നതിന് ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോരുത്തര്‍ക്കും സംസം വെള്ളവും അജ്വ ഈത്തപ്പഴവും പനിനീര് പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുരപലഹാരങ്ങളും നല്‍കിയാണ് ഹജ്ജ്-ഉംറ മന്ത്രാലയ ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.
ഈ ഉംറ സീസണില്‍ മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി 10 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിച്ചെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ സന്ദര്‍ശന വിഭാഗം മേധാവി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ബൈജാവി പറഞ്ഞു. ഈ മാസം അവസാനിക്കുന്നതു വരെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉംറ തീര്‍ത്ഥാടകര്‍ തിരിച്ചുപോവുന്നത് വരെ ഗതാഗതം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട സേവന ദാതാക്കളുടെ ബാധ്യതയാണെന്നു ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT