റഫേല്‍ ഇടപാട്: ഒന്നാം പ്രതി മോദിയെന്ന് രമേശ് ചെന്നിത്തല
BY kasim kzm23 Sep 2018 3:34 AM GMT
kasim kzm23 Sep 2018 3:34 AM GMT
തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നു വ്യക്തമായിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാനമന്ത്രിയുടെ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്. 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബിജെപി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ് തന്നെ സത്യം പുറത്തുവിടുമ്പാള് അതിന് ആധികാരികത വര്‍ധിക്കുന്നു. വിമാന നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലിനെ തഴഞ്ഞാണ് 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് ആയിരക്കണക്കിനു കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണു ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 126 റഫേല്‍ പോര് വിമാനങ്ങളും അവയുടെ സാങ്കേതികവിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിനു ശ്രമിച്ചത്. യുപിഎ കാലത്ത് 590 കോടി രൂപയ്ക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിമാനത്തിന്റെ വില 1690 കോടിയായി ഉയര്ന്നതെങ്ങനെയെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാനമന്ത്രിയുടെ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്. 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബിജെപി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ് തന്നെ സത്യം പുറത്തുവിടുമ്പാള് അതിന് ആധികാരികത വര്‍ധിക്കുന്നു. വിമാന നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലിനെ തഴഞ്ഞാണ് 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് ആയിരക്കണക്കിനു കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണു ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 126 റഫേല്‍ പോര് വിമാനങ്ങളും അവയുടെ സാങ്കേതികവിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിനു ശ്രമിച്ചത്. യുപിഎ കാലത്ത് 590 കോടി രൂപയ്ക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിമാനത്തിന്റെ വില 1690 കോടിയായി ഉയര്ന്നതെങ്ങനെയെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT