റക്ബര്‍ഖാന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ; ആന്തരിക രക്തസ്രാവം മരണകാരണം
BY kasim kzm25 July 2018 4:06 AM GMT
kasim kzm25 July 2018 4:06 AM GMT
ജയ്പൂര്‍: ആല്‍വാറില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്ന റക്ബര്‍ ഖാന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. ആഴത്തിലുള്ള മുറിവുകളില്‍ നിന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍. റക്ബറിന്റെ കൈയിലെയും കാലുകളിലെയും അസ്ഥികള്‍ പൊട്ടിനുറുങ്ങുകയും ശരീരത്തില്‍ 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
ഡോ. രാജീവ് കുമാര്‍ ഗുപ്ത, ഡോ. അമിത് മിട്ടാല്‍, ഡോ. സഞ്ജയ് ഗുപ്ത എന്നിവരുള്‍പ്പെടുന്ന സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്തു നിന്നു വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പോലിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിനു ശേഷമായിരുന്നു ക്രൂര മര്‍ദനമെന്നും റക്ബറിനൊപ്പമുണ്ടായിരുന്ന അസ്ലം പറഞ്ഞു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയത്. പ്രതികള്‍ ബിജെപി എംഎല്‍എയുടെ ആളുകളാണെന്നു പോലിസിനോട് പറയുന്നത് കേട്ടതായും അസ്ലം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, റക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് എഎസ്ഐ മോഹന്‍ സിങ് കഴിഞ്ഞദിവസം ഏറ്റുപറഞ്ഞിരുന്നു. റക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്നു മണിക്കൂറോളം വൈകിച്ച പോലിസ് സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ സിങിനെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടു പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രാത്രി ഒരുമണിക്ക് കസ്റ്റഡിയിലെടുത്ത റക്ബറിനെ പോലിസ് നാലു മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ റക്ബര്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് റക്ബറിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഡോ. രാജീവ് കുമാര്‍ ഗുപ്ത, ഡോ. അമിത് മിട്ടാല്‍, ഡോ. സഞ്ജയ് ഗുപ്ത എന്നിവരുള്‍പ്പെടുന്ന സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. സംഭവസ്ഥലത്തു നിന്നു വിവരങ്ങള്‍ ശേഖരിച്ച ഫോറന്‍സിക് വിദഗ്ധരില്‍ നിന്നും പോലിസ് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമികള്‍ വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയെന്നും അതിനു ശേഷമായിരുന്നു ക്രൂര മര്‍ദനമെന്നും റക്ബറിനൊപ്പമുണ്ടായിരുന്ന അസ്ലം പറഞ്ഞു. മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമികള്‍ എത്തിയത്. പ്രതികള്‍ ബിജെപി എംഎല്‍എയുടെ ആളുകളാണെന്നു പോലിസിനോട് പറയുന്നത് കേട്ടതായും അസ്ലം വെളിപ്പെടുത്തിയിരുന്നു.
അതേസമയം, റക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് എഎസ്ഐ മോഹന്‍ സിങ് കഴിഞ്ഞദിവസം ഏറ്റുപറഞ്ഞിരുന്നു. റക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്നു മണിക്കൂറോളം വൈകിച്ച പോലിസ് സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ സിങിനെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടു പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രാത്രി ഒരുമണിക്ക് കസ്റ്റഡിയിലെടുത്ത റക്ബറിനെ പോലിസ് നാലു മണിക്കാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ റക്ബര്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് റക്ബറിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
കാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT