രണ്ടാംവിള കൃഷിക്ക് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 1 വരെ വെള്ളം ലഭിക്കും
BY kasim kzm10 May 2018 4:49 AM GMT
kasim kzm10 May 2018 4:49 AM GMT
പാലക്കാട്: രണ്ടാംവിള കൃഷിക്ക് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ കനാല്‍വഴി വെള്ളം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എസ് സുരേഷ് ബാബു പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന രണ്ടാം വിളയ്ക്കായുള്ള ജലവിതരണ കലണ്ടര്‍ ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം പദ്ധതികളുടെ ജലവിതരണ കലണ്ടറാണു തയ്യാറാക്കുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യവിള കൃഷി കാലാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരേ സ്ഥലത്ത് ഒരേ കൃഷിതന്നെ ചെയ്യേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും കര്‍ഷക താല്പര്യമനുസരിച്ചുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കുകയും ഒക്ടോബര്‍ 20നകം കനാല്‍ ഭിത്തികളുടേയും ഷട്ടറുകളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
രണ്ടാംവിള കൃഷിക്ക് കനാല്‍ വഴി വെള്ളം എത്തിക്കേണ്ട ചുമതല ജലവിഭവ വകുപ്പിനും വിത്തുകള്‍ ലഭ്യമാക്കേണ്ടത് കാര്‍ഷിക-കര്‍ഷക ക്ഷേമ വകുപ്പുമാണെന്ന് കലക്ടര്‍ പറഞ്ഞു. ഇത്തവണ വേനല്‍മഴ 10 മില്യന്‍ ഘനമീറ്റര്‍ ലഭിച്ചതിനാല്‍ മലമ്പുഴ ഡാം ജലസമൃദ്ധമാണ്.
വെള്ളം പരമാവധി ഉപയോഗപ്പെടുത്തി വിള മെച്ചപ്പെടുത്താനും ജല ഉപയോഗം ക്രമപ്പെടുത്താനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം 8000 ടണ്‍ നെല്ലാണ് പാലക്കാട് ജില്ലയില്‍ മാത്രം സംഭരിച്ചത്. കനാല്‍ വഴിയുള്ള ജലവിതരണം തുടങ്ങുന്നതിനായി കനാലുകളുടെ അറ്റക്കുറ്റപണി 20നകം തന്നെ പൂര്‍ത്തീകരിക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ് എസ് പത്മകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സുമാവലി മോഹന്‍ദാസ്, ഗംഗാധരന്, വേണുഗോപാലന്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തില്‍ മലമ്പുഴ, മംഗലം, പോത്തുണ്ടി, ചേരാമംഗലം പദ്ധതികളുടെ ജലവിതരണ കലണ്ടറാണു തയ്യാറാക്കുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യവിള കൃഷി കാലാവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരേ സ്ഥലത്ത് ഒരേ കൃഷിതന്നെ ചെയ്യേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും കര്‍ഷക താല്പര്യമനുസരിച്ചുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കുകയും ഒക്ടോബര്‍ 20നകം കനാല്‍ ഭിത്തികളുടേയും ഷട്ടറുകളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
രണ്ടാംവിള കൃഷിക്ക് കനാല്‍ വഴി വെള്ളം എത്തിക്കേണ്ട ചുമതല ജലവിഭവ വകുപ്പിനും വിത്തുകള്‍ ലഭ്യമാക്കേണ്ടത് കാര്‍ഷിക-കര്‍ഷക ക്ഷേമ വകുപ്പുമാണെന്ന് കലക്ടര്‍ പറഞ്ഞു. ഇത്തവണ വേനല്‍മഴ 10 മില്യന്‍ ഘനമീറ്റര്‍ ലഭിച്ചതിനാല്‍ മലമ്പുഴ ഡാം ജലസമൃദ്ധമാണ്.
വെള്ളം പരമാവധി ഉപയോഗപ്പെടുത്തി വിള മെച്ചപ്പെടുത്താനും ജല ഉപയോഗം ക്രമപ്പെടുത്താനും നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം 8000 ടണ്‍ നെല്ലാണ് പാലക്കാട് ജില്ലയില്‍ മാത്രം സംഭരിച്ചത്. കനാല്‍ വഴിയുള്ള ജലവിതരണം തുടങ്ങുന്നതിനായി കനാലുകളുടെ അറ്റക്കുറ്റപണി 20നകം തന്നെ പൂര്‍ത്തീകരിക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ് എസ് പത്മകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഗീസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സുമാവലി മോഹന്‍ദാസ്, ഗംഗാധരന്, വേണുഗോപാലന്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT