മോദിയെ പുകഴ്ത്തി കെവി തോമസ്: കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ സംസാരിക്കാന്‍ സുഖം മോദിയോട്
BY sruthi srt14 April 2018 9:05 AM GMT
X
sruthi srt14 April 2018 9:05 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഞെട്ടിച്ച് കെ വി തോമസ് എം പി. മോദിയുമായി സംസാരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നേതാക്കളുമായി സംസാരിക്കുന്നതിനെക്കാള്‍ ആശ്വാസകരമെന്നാണ് അദ്ദേഹം പറഞ്ഞത്.സംഭവത്തില്‍ തോമസ് എം പിയുടെവിശദീകരണം കെപി സിസി ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നു കെവി തോമസ് പ്രതികരിച്ചു. വിഷയത്തില്‍ കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരണം നല്‍കിയിട്ടുണ്ട്. മോദിയെ അനുകൂലിക്കുകയായിരുന്നില്ലെന്നു കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവയെയാണ് അദേഹം ഇത്തരത്തിലുള്ള അഭിപ്രയ പ്രകടനവുമായി രംഗത്തെത്തിയത്.
'നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്.ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം.
തുടങ്ങി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു, കെ വി തോമസ് നടത്തിയത്.
എന്നാല്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നു കെവി തോമസ് പ്രതികരിച്ചു. വിഷയത്തില്‍ കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും വിശദീകരണം നല്‍കിയിട്ടുണ്ട്. മോദിയെ അനുകൂലിക്കുകയായിരുന്നില്ലെന്നു കെ വി തോമസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവയെയാണ് അദേഹം ഇത്തരത്തിലുള്ള അഭിപ്രയ പ്രകടനവുമായി രംഗത്തെത്തിയത്.
'നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്.ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം.
തുടങ്ങി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു, കെ വി തോമസ് നടത്തിയത്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT