മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി: ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
BY midhuna mi.ptk5 March 2018 3:04 PM GMT
X
midhuna mi.ptk5 March 2018 3:04 PM GMT
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണില്‍ ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ ഹനുമാരമ്പലത്തിനു സമീപം താമസിച്ചിരുന്ന വിജേഷ് ബാലന് (30) ആണു പിടിയിലായത്.
കഴിഞ്ഞദിവസം സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. ഉടന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്, പൊലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവര്‍ക്കും സന്ദേശം കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കണ്ണൂരിലെത്തിച്ചു ടൗണ്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനു നേരിയ മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
സമാന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സപ്തംബര്‍ 18ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.
കഴിഞ്ഞദിവസം സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ലൈനിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. ഉടന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്, പൊലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവര്‍ക്കും സന്ദേശം കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കണ്ണൂരിലെത്തിച്ചു ടൗണ്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനു നേരിയ മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
സമാന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2016 സപ്തംബര്‍ 18ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഏരിയാ സെക്രട്ടറി, ഓഫീസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT