മിശ്രവിവാഹിതരോട് പാസ്പോര്‍ട്ട്് ലഭിക്കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന്
BY kasim kzm22 Jun 2018 3:46 AM GMT
kasim kzm22 Jun 2018 3:46 AM GMT
ലഖ്നോ: പാസ്പോര്‍ട്ട് ലഭിക്കാന്‍ മിശ്രവിവാഹിതരോട് മതംമാറണമെന്ന് പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന്. ദമ്പതികളില്‍ മുസ്ലിമായ യുവാവിനോട് ഹിന്ദുമതത്തിലേക്ക് മാറാനും യുവതിയോട് പേര് മാറ്റാനും ആവശ്യപ്പെട്ട് ലഖ്നോ പാസ്പോര്‍ട്ട് സേവ കേന്ദ്രയിലെ വികാസ് മിശ്ര എന്ന പാസ്പോര്‍ട്ട് ഓഫിസറാണ് അപമര്യാദയായി പെരുമാറിയത്.
2007ല്‍ വിവാഹിതരായ മുഹമ്മദ് അനസ് സിദ്ദീഖി, തന്വി സേത്ത് ദമ്പതികള്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അവസാന ഘട്ട നടപടിക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് സംഭവം. രേഖകളുമായി ഉദ്യോഗസ്ഥന്റെ ക്യാബിനില്‍ കയറിയ തന്‍വിയുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേര് അനസ് എന്ന് കണ്ടതോടെ യുവതിയോട് പേരുമാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ യുവതി ആവശ്യം നിരസിച്ചതോടെ മോശമായി പെരുമാറുകയായിരുന്നു.
പിന്നീട് അനസിനെ വിളിപ്പിച്ച ഉദ്യോഗസ്ഥന് മതംമാറാന്‍ നിര്‍ദേശിക്കുകയും അല്ലാത്തപക്ഷം വിവാഹപത്രം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി. ജൂണ്‍ 19നാണ് ഇരുവരും പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇതനുസരിച്ച് ബുധനാഴ്ച പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചാല്‍ മാത്രമേ അനസിന്റെ പാസ്പോര്‍ട്ട് പുതുക്കൂവെന്നും ഉദ്യോഗസ്ഥന് പറഞ്ഞതായി ദമ്പതികള്‍ ആരോപിച്ചിട്ടുണ്ട്.
ദമ്പതികള്‍ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദേശമന്ത്രാലയം സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് തേടിയിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പീയൂഷ് മിശ്ര അറിയിച്ചു. ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്.
2007ല്‍ വിവാഹിതരായ മുഹമ്മദ് അനസ് സിദ്ദീഖി, തന്വി സേത്ത് ദമ്പതികള്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അവസാന ഘട്ട നടപടിക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് സംഭവം. രേഖകളുമായി ഉദ്യോഗസ്ഥന്റെ ക്യാബിനില്‍ കയറിയ തന്‍വിയുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേര് അനസ് എന്ന് കണ്ടതോടെ യുവതിയോട് പേരുമാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ യുവതി ആവശ്യം നിരസിച്ചതോടെ മോശമായി പെരുമാറുകയായിരുന്നു.
പിന്നീട് അനസിനെ വിളിപ്പിച്ച ഉദ്യോഗസ്ഥന് മതംമാറാന്‍ നിര്‍ദേശിക്കുകയും അല്ലാത്തപക്ഷം വിവാഹപത്രം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി. ജൂണ്‍ 19നാണ് ഇരുവരും പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇതനുസരിച്ച് ബുധനാഴ്ച പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചാല്‍ മാത്രമേ അനസിന്റെ പാസ്പോര്‍ട്ട് പുതുക്കൂവെന്നും ഉദ്യോഗസ്ഥന് പറഞ്ഞതായി ദമ്പതികള്‍ ആരോപിച്ചിട്ടുണ്ട്.
ദമ്പതികള്‍ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദേശമന്ത്രാലയം സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് തേടിയിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പീയൂഷ് മിശ്ര അറിയിച്ചു. ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT