മല്‍സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചു തുടങ്ങി

തിരുവനന്തപുരം: കടലില്‍ മല്‍സ്യബന്ധനത്തിനു പോവുന്ന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഫിഷറീസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. ഫിഷറീസ് ഡയറക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണ് നമ്പറുകള്‍ എടുക്കുന്നത്. ഓഖി ചുഴലിക്കാറ്റ് പോലെയുള്ള ദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം വിവരം ലഭ്യമാക്കുന്നതിനാണ് നടപടി. ഇതുവരെ സംസ്ഥാനത്തെ നാലായിരം മല്‍സ്യത്തൊഴിലാളികളുടെ നമ്പറുകള്‍ ശേഖരിച്ചുകഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പേരുടെയും നമ്പറുകള്‍ ശേഖരിക്കും.
മല്‍സ്യത്തൊഴിലാളികളുടെ മൊബൈല്‍ നമ്പറുകള്‍ വിവിധ ജില്ലകളിലെ ഫിഷറീസ് ഓഫിസുകള്‍ മുഖേനയാണ് ശേഖരിക്കുന്നത്. പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് മല്‍സ്യത്താഴിലാളികള്‍ക്ക് മൊബൈല്‍ ഫോണിലേക്ക് വിവരം നല്‍കുക. ഇതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.തീരത്തോട് അടുത്ത് മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ മൊബൈല്‍ ഫോണില്‍ വിവരം നല്‍കുക. 800 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്ക് നാവിക് സംവിധാനത്തിലൂടെ വിവരം കൈമാറും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും അറിയിപ്പുകള്‍ അപ്പപ്പോള്‍ മല്‍സ്യത്തൊഴിലാളികളിലെത്തിക്കാനും ഈ സംവിധാനം പ്രയോജനപ്പെടും.
Next Story

RELATED STORIES

Share it