Flash News

മലപ്പുറത്ത് കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിന്റെ മാനേജര്‍

മലപ്പുറത്ത് കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിന്റെ മാനേജര്‍
X


മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് കാണാതായ ജസ്ന മരിയ ജെയിംസല്ലെന്ന് മാനേജര്‍. രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്നയല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിന്റെ മാനേജര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനും അത് ജസ്നയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാതിരുന്നതെന്നും മാനേജര്‍ പറഞ്ഞു. നാലു പേര്‍ക്കൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടത്. കരയുന്നത് കണ്ടപ്പോള്‍ പോയി നോക്കിയിരുന്നു. മെയ് മൂന്നിനാണ് പെണ്‍കുട്ടിയെ കണ്ടത്. എന്നാല്‍, ജസ്നയെ കാണാതായത് മാര്‍ച്ച് 22നാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജസ്നയെ കോട്ടക്കുന്നില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസ് ഇന്ന് മലപ്പുറത്തെത്തി.
പാര്‍ക്കിലെ ജീവനക്കാരാണ് ജസ്നയെ കണ്ടെന്ന് പൊലിസിനെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം മൂന്നിന് ജസ്നയെന്ന് സംശയിക്കുന്ന പെണ്‍ക്കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പരാതിയില്‍ പറയുന്നത്. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു.

അതേസമയം, കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it