malappuram local

മഞ്ചേരി പാലക്കുളം ഉപതിരഞ്ഞെടുപ്പ്ഇടതു-വലതു മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മഞ്ചേരി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേരി നഗരസഭയിലെ 13ാം വാര്‍ഡായ പാലക്കുളത്ത് പ്രചാരണം ചൂടുപിടിക്കുന്നു. ഇടതു-വലതു മുന്നണികള്‍ ഇതിനകം സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി രംഗത്തുവന്നു. വാര്‍ഡ് കൗണ്‍സിലറായിരുന്ന രാമചന്ദ്രന്‍ എന്ന മാനുട്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് വാര്‍ഡില്‍ കട്ടിലപറമ്പന്‍ വേലായുധനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഡിവൈഎഫ്‌ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ജയരാജന്‍ ഇടതു സ്ഥാനാര്‍ഥിയും. വാര്‍ഡില്‍ നിര്‍ണായക ശക്തിയായ എസ്ഡിപിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നഗരസഭ തിരഞ്ഞെടുപ്പില്‍ 52 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ്സിലെ രാമചന്ദ്രന്‍ എന്ന മാനുട്ടി വിജയിച്ചത്. 388 വോട്ടുകള്‍ അദ്ദേഹം നേടിയപ്പോള്‍ ഇടതു സ്ഥാനാര്‍ഥി കട്ടിലപറമ്പില്‍ ശ്രീനിവാസന് 336 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായിരുന്ന ബിജു തടവള്ളി 166 വോട്ടുകളും നേടിയിരുന്നു. വാര്‍ഡില്‍ കാര്യമായ വേരോട്ടമില്ലാത്ത ബിജെപി മല്‍സര രംഗത്തുണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ നേരിയ ഭൂരിപക്ഷത്തിനു യുഡിഎഫ് നേടിയ വാര്‍ഡില്‍ എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പു നയം നിര്‍ണായകമാവുമെന്നുറപ്പാണ്. 31ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കട്ടിലപറമ്പില്‍ വേലായുധന്‍ വരണാധികാരി നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് സതീഷ് കുമാറിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇടതു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കണ്‍വന്‍ഷന്‍ പാലക്കുളത്തു നടന്നു. അടുത്ത ദിവസം സ്ഥാനാര്‍ഥി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. 14നാണ് നാമനിര്‍ദേശ പത്രികസമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. 15ന് സൂക്ഷമ പരിശോധനയും നടക്കും.
Next Story

RELATED STORIES

Share it