ഭാഷകള്‍ തമ്മില്‍ സാംസ്കാരിക പാലം പണിയണം: ഡോ. എം എം ബഷീര്‍
BY kasim kzm21 Dec 2017 3:25 AM GMT
kasim kzm21 Dec 2017 3:25 AM GMT
കോഴിക്കോട്: വിനിമയങ്ങള്‍ സാധ്യമാവുന്ന തരത്തില്‍ ഭാഷകള്‍ തമ്മില്‍ സാംസ്കാരിക പാലങ്ങള്‍ ഉണ്ടാക്കണമെന്നും അതിനായി ആ മേഖലയില്‍ കഴിവുതെളിയിച്ചവരുടെ പരിഭാഷാ സംഘങ്ങള്‍ രൂപീകരിക്കണമെന്നും സാഹിത്യ നിരൂപകന് ഡോ എം എം ബഷീര്‍.സാംസ്കാരിക വിനിമയ ഉപാധിയായി അറബി സാഹിത്യത്തെ സ്വീകരിക്കാത്തതാണ് വെറുമൊരു മതഭാഷയായി അറബി മാറാന്‍ കാരണമായത്. അതേസമയം ലോക സാഹിത്യത്തില്‍ അറബിക്ക് ഉദാത്ത സ്ഥാനമാണുള്ളത്. അതുകൊണ്ട്തന്നെ പല ഭാഷകളിലും അറബി കൃതികള്‍ ഇങ്ങോട്ടും തിരിച്ചും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പരിഭാഷകള്‍ മികച്ചതാവണമെങ്കില്‍ മൂലഭാഷയിലും ലക്ഷ്യഭാഷയിലും അറിവുണ്ടാവണം. എന്നാല്‍, പല കൃതികളും ഇത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഓഫ് ഇന്‍ഡോ അറബ് കള്‍ച്ചറല്‍ റിലേഷന്‍സ് സംഘടിപ്പിച്ച ഇന്തോ-അറബ് സാംസ്കാരിക വിനിമയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ വരുന്നതിന് മുമ്പ് തന്നെ അറബി സാഹിത്യകൃതികളാല്‍ സമ്പന്നമായിരുന്നു. അറബിയില്‍ നിന്ന് മലയാളത്തിലേക്കു ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിന്ന അറബിയിലേക്ക് വളരെ കുറച്ച് കൃതികള്‍ മാത്രമേ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു. 2017ലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ റിലേഷന്‍ അവാര്‍ഡ് പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ ഒ വി ഉഷയും വിവര്‍ത്തകര്‍ എസ് എ ഖുദുസിയും ഏറ്റുവാങ്ങി. ഡോ ഹുസൈന് മടവൂര്‍ അധ്യക്ഷതവഹിച്ചു. വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് പി മുഹമ്മദ് കുട്ടശ്ശേരി, പ്രഫ ദേശമംഗലം രാമകൃഷ്ണന്, വി എ കബീര്‍, പി കെ പാറക്കടവ് എന്നിവരെ ഡോ ഇ കെ അഹമ്മദ് കുട്ടി പൊന്നാട ചാര്‍ത്തി ആദരിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT