ബുരാരി കൂട്ട ആത്മഹത്യ: ആള്‍ദൈവം ഗീതാ മാ കസ്റ്റഡിയില്‍
BY Jasmi JMI7 July 2018 7:03 AM GMT
X
Jasmi JMI7 July 2018 7:03 AM GMT
ന്യൂഡല്‍ഹി: വടക്കന്‍ ബുരാരിയില്‍ ഒരേ കുടുംബത്തിലെ 11 പേര് കൂട്ടത്തോടെ ജീവനൊടുക്കിയ സംഭവത്തില്‍ ഗീതാ മാ എന്നപേരിലറിയപ്പെടുന്ന ആള്‍ദൈവത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന ലളിത് ഭാട്ടിയയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗീതാ മായെകുറിച്ച് വിവരം ലഭിച്ചത്. ലളിതിന്റെ ഫോണില്‍ നിന്ന് അവസാനമായി വിളിച്ചിരിക്കുന്നത് ഗീതാ മായുടെ അച്ഛന്റെ നമ്പറിലേക്കാണ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഗീതാ മായും ലളിതും സംസാരിച്ചിരുന്നതിനും തെളിവുണ്ട്.
ബുരാരിയിലെ ഭാട്ടിയ കുടുംബത്തിന്റെ വീടു നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീതാ മാ. വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പൈപ്പുകളെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് കോണ്‍ട്രാക്ടറിലേക്കും പിന്നീട് ഇയാളുടെ മകളായ ഗീതാ മായിലേക്കും എത്തിയത്.
കൂട്ടമരണം നടന്ന ശനിയാഴ്ച ഭാട്ടിയ കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീതാ മാ പറയുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്നു നടിച്ച് ഇവരെ സമീപിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിക്യാമറവെച്ച് ചിത്രീകരിക്കുകയായിരുന്നു. 'കുടുംബത്തിലാരെയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും പിതാവുവഴി പരിചയമുണ്ടായിരുന്നു. എന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരില്‍ക്കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച തന്നെ വന്നുകാണാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു',ഗീതാ മാ വീഡിയോയില്‍ പറയുന്നു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT