ബിജെപി പ്രവര്‍ത്തകന്‍ പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

ഔറംഗാബാദ്: രാമനവമി ആഘോഷത്തോടനുബന്ധിച്ച് ഔറംഗാബാദില്‍ ബിജെപിയും സംഘപരിവാര സംഘടനകളും അഴിച്ചുവിട്ട വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. ഹിന്ദു സേവാ സമിതി നേതാവുകൂടിയായ അനില്‍ സിങ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.
വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 148 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്. ഇതില്‍ മുഖ്യപ്രതികളില്‍ ഓരാളാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അനില്‍ സിങ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഔറംഗാബാദ് ജില്ലാ പോലിസ് മേധാവി സത്യപ്രകാശ് അറിയിച്ചു. 49കാരനായ അനില്‍ സിങ് ഹിന്ദു സേവാ സമിതി സംഘടിപ്പിച്ച രാമനവമി ജാഥയുടെ മുഖ്യ സംഘാടകരില്‍ ഒരാളാണ്. 2016ല്‍ വര്‍ഗീയ കലാപം ഇളക്കിവിട്ടതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
ഔറംഗാബാദ് കലാപവുമായി ബന്ധപ്പെട്ട് ഇയാളെ കൂടാതെ ബിജെപി ജില്ലാ വക്താവ് ഉജ്ജ്വല്‍കുമാര്‍, എബിവിപി നേതാവ് ദീപക്കുമാര്‍ എന്നിവര്‍ക്കെതിരേയും പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it