ബിജെപി നേതാവിന്റെ വീട് നിര്‍മാണം ആയുധ ഡിപ്പോക്കു സമീപം; സൈന്യത്തിന്റെ വിലക്കിന് പുല്ലുവില
BY sruthi srt12 May 2018 7:25 AM GMT
X
sruthi srt12 May 2018 7:25 AM GMT
ജമ്മു: ജമ്മുകശ്മീരിലെ നഗ്രോട്ടയില്‍ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്കു സമീപം സൈന്യത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഉന്നത ബിജെപി നേതാവായ സ്പീക്കര്‍ നിര്‍മല്‍ സിങ് വീടുപണിയുന്നു. നിയമപ്രകാരം സൈനീക ഡിപ്പോയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മാണം പാടില്ല.എന്നാല്‍ സൈന്യത്തിന്റെ വിലക്ക് നേതാവ് വിലക്കെടുത്തിട്ടില്ല. നിര്‍മല്‍ സിങിനെ കൂടാതെ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയും ഇവിടെ ഭൂമിവാങ്ങിയിട്ടുണ്ട്. ഹിമഗിരി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ഇരുവരും ഈ ഭൂമി സ്വന്തമാക്കിയത്. ഇതിനല്‍ തനിക്ക് അവകാശപ്പെട്ട 2000 ചതുരശ്ര മീറ്റര്‍ ഭൂമിയിലാണ് നിര്‍മല്‍ സിങ് വിട് പണിയുന്നത്. വീടുപണി നടക്കുന്നത് ആയുധ ഡിപ്പോയുടെ 530 മീറ്റര്‍ അടുത്താണ്. മുന്നറിയിപ്പു വകവയ്ക്കാതെ നിര്‍മാണം തുടരുന്നതില്‍ സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സരണ്‍ജീത്ത് സിങ് സ്പീക്കര്‍ക്ക് നേരിട്ട് കത്തെഴുതിയിട്ടുണ്ട്.
മാര്‍ച്ച് 19നാണ് അന്ന് ഉപമുഖ്യമന്ത്രിയായിരുന്നു നിര്‍മ്മല്‍ സിങിന് സേനാ കമാന്‍ഡര്‍ കത്തയച്ചത്. ഉപമുഖ്യമന്ത്രിയുടെ വീടു നിര്‍മ്മാണം തടയണമെന്ന സൈന്യത്തിന്റെ നിരന്തരം ആവശ്യം പ്രാദേശിക ഭരണകൂടം ചെവികൊള്ളാത്തതിനെ തുടര്‍ന്നാണ് സൈനിക കമാന്‍ഡര്‍ നേരിട്ട് കത്തയച്ചതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം സൈന്യത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കഴിഞ്ഞയാഴ്ച സ്പീക്കറായി ചുമതലയേറ്റ നിര്‍മല്‍ സിങ് പറയുന്നത്. വീടു നിര്‍മ്മാണം നിയമപരമാണ്. സൈന്യം പറയുന്നത് അവരുടെ നിലപാടാണ്. അത് നിയമപരമായി തന്നെ ബാധിക്കുന്നതല്ലെന്നും നിര്‍മ്മല്‍ സിങ് പറഞ്ഞു. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് വീടുപണിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ വീടുനിര്‍മ്മാണം 1903ലെ പ്രതിരോധ നിര്‍മ്മാണ നിയമം, കേന്ദ്ര സര്‍ക്കാര്‍ 2002ല്‍ പുറത്തിറക്കിയ ഉത്തരവ് എന്നിവയുടെ ലംഘനമാണെന്ന് സൈനിക കമാന്‍ഡര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ 2015ലെ മറ്റൊരു ഉത്തരവ് പ്രകാരം ഈ ആയുധ ഡിപ്പോയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വിലക്കിയിട്ടുമുണ്ട്.
മാര്‍ച്ച് 19നാണ് അന്ന് ഉപമുഖ്യമന്ത്രിയായിരുന്നു നിര്‍മ്മല്‍ സിങിന് സേനാ കമാന്‍ഡര്‍ കത്തയച്ചത്. ഉപമുഖ്യമന്ത്രിയുടെ വീടു നിര്‍മ്മാണം തടയണമെന്ന സൈന്യത്തിന്റെ നിരന്തരം ആവശ്യം പ്രാദേശിക ഭരണകൂടം ചെവികൊള്ളാത്തതിനെ തുടര്‍ന്നാണ് സൈനിക കമാന്‍ഡര്‍ നേരിട്ട് കത്തയച്ചതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം സൈന്യത്തിന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കഴിഞ്ഞയാഴ്ച സ്പീക്കറായി ചുമതലയേറ്റ നിര്‍മല്‍ സിങ് പറയുന്നത്. വീടു നിര്‍മ്മാണം നിയമപരമാണ്. സൈന്യം പറയുന്നത് അവരുടെ നിലപാടാണ്. അത് നിയമപരമായി തന്നെ ബാധിക്കുന്നതല്ലെന്നും നിര്‍മ്മല്‍ സിങ് പറഞ്ഞു. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് വീടുപണിയുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഈ വീടുനിര്‍മ്മാണം 1903ലെ പ്രതിരോധ നിര്‍മ്മാണ നിയമം, കേന്ദ്ര സര്‍ക്കാര്‍ 2002ല്‍ പുറത്തിറക്കിയ ഉത്തരവ് എന്നിവയുടെ ലംഘനമാണെന്ന് സൈനിക കമാന്‍ഡര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ 2015ലെ മറ്റൊരു ഉത്തരവ് പ്രകാരം ഈ ആയുധ ഡിപ്പോയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വിലക്കിയിട്ടുമുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT