ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് രക്ഷപ്പെടാന്‍ പോലിസ് സഹായം
BY kasim kzm15 May 2018 4:25 AM GMT
kasim kzm15 May 2018 4:25 AM GMT
പയ്യന്നൂര്‍: അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ പോലിസ് അനുവദിച്ചതിനു തെളിവായി ലോക്കപ്പിന് മുന്നില്‍ പ്രതി ഇരിക്കുന്ന ഫോട്ടോ പുറത്തായി. കഴിഞ്ഞ 10ന് പുലര്‍ച്ചെ 1.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂര്‍ പുതിയ ബസ്്സ്റ്റാന്റിനടുത്ത സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഷെഡില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളംകേട്ട് നാടോടികുടുംബം ഉണരുകയും പയ്യന്നൂര്‍ പോലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന പി ടി ബേബിരാജി(26)നെ പിടികൂടുകയും ചെയ്തു. ഇയാളെ പോലിസിലേല്‍പ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ ബേബിരാജിനെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് ആശുപത്രിയില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനു ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഇതിന്റെ ഭാഗമായി ബേബിരാജ് പോലിസ് സ്റ്റേഷനിലെത്തിയിരുന്നു. സ്റ്റേഷന് വെളിയില്‍ അഭിഭാഷകന് മുഖേന ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടന്നു. ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. ഈ വിഷയങ്ങള്‍ പയ്യന്നൂര്‍ പോലിസിന് അറിയാമായിരുന്നു. തുടര്‍ന്ന് 50000 രൂപയുടെ ചെക്ക് നാടോടി കുടുംബത്തിന് നല്കി. ഇത് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നത്തില്‍ ചിലര്‍ ഇടപെട്ടു. പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ നാടോടി കുടുംബത്തോടൊപ്പം എത്തി പാലിസില് പരാതി നല്കി. തുടര്‍ന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. അപ്പോഴേക്കും ബേബിരാജ് രക്ഷപ്പെട്ടിരുന്നു. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന.
പയ്യന്നൂര്‍ പുതിയ ബസ്്സ്റ്റാന്റിനടുത്ത സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഷെഡില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളംകേട്ട് നാടോടികുടുംബം ഉണരുകയും പയ്യന്നൂര്‍ പോലിസ് സ്റ്റേഷന് സമീപം താമസിക്കുന്ന പി ടി ബേബിരാജി(26)നെ പിടികൂടുകയും ചെയ്തു. ഇയാളെ പോലിസിലേല്‍പ്പിച്ചു.
തലയ്ക്ക് പരിക്കേറ്റ ബേബിരാജിനെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് ആശുപത്രിയില്‍ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനു ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഇതിന്റെ ഭാഗമായി ബേബിരാജ് പോലിസ് സ്റ്റേഷനിലെത്തിയിരുന്നു. സ്റ്റേഷന് വെളിയില്‍ അഭിഭാഷകന് മുഖേന ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടന്നു. ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. ഈ വിഷയങ്ങള്‍ പയ്യന്നൂര്‍ പോലിസിന് അറിയാമായിരുന്നു. തുടര്‍ന്ന് 50000 രൂപയുടെ ചെക്ക് നാടോടി കുടുംബത്തിന് നല്കി. ഇത് വണ്ടിച്ചെക്കാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രശ്നത്തില്‍ ചിലര്‍ ഇടപെട്ടു. പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ നാടോടി കുടുംബത്തോടൊപ്പം എത്തി പാലിസില് പരാതി നല്കി. തുടര്‍ന്നാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. അപ്പോഴേക്കും ബേബിരാജ് രക്ഷപ്പെട്ടിരുന്നു. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT