ബാങ്കോക്ക് ചര്‍ച്ച മഹത്തായ വഞ്ചനയെന്ന് കോണ്‍ഗ്രസ്
BY ajay G.A.G7 Dec 2015 5:24 AM GMT
X
ajay G.A.G7 Dec 2015 5:24 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ച മഹത്തായ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്. മോഡി സര്‍ക്കാരിന് പാകിസ്താന് നയത്തിലുള്ള സ്ഥിരതയില്ലായ്മയെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ഇത്രയും നാള് സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്ന എല്ലാ നിലപാടുകളെയും പരസ്യമായി വഞ്ചിക്കുകയാണ് പുതിയ ചര്‍ച്ചകളിലൂടെ ചെയ്തത്.
കഴിഞ്ഞ തവണ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ റദ്ദാക്കിയതിന് ശേഷം ഇപ്പോള്‍ ചര്‍ച്ച നടത്തിയത് മഹത്തായ വിജയമാണെന്നും തിവാരി പരിഹസിച്ചു. ചര്‍ച്ചകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ അതിന് പിന്നിലുള്ള യുക്തി വിശദീകരിക്കുവാനും ന്യൂഡല്‍ഹിയിലോ ഇസ്ലാമാബാദില് വച്ചോ നടത്തുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തിവാരി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസിര്‍ ജിന്ജുഅയും തമ്മില്‍ ബാങ്കോക്കില്‍ ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു.
ഇത്രയും നാള് സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിരുന്ന എല്ലാ നിലപാടുകളെയും പരസ്യമായി വഞ്ചിക്കുകയാണ് പുതിയ ചര്‍ച്ചകളിലൂടെ ചെയ്തത്.
കഴിഞ്ഞ തവണ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ചര്‍ച്ചകള്‍ റദ്ദാക്കിയതിന് ശേഷം ഇപ്പോള്‍ ചര്‍ച്ച നടത്തിയത് മഹത്തായ വിജയമാണെന്നും തിവാരി പരിഹസിച്ചു. ചര്‍ച്ചകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ അതിന് പിന്നിലുള്ള യുക്തി വിശദീകരിക്കുവാനും ന്യൂഡല്‍ഹിയിലോ ഇസ്ലാമാബാദില് വച്ചോ നടത്തുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തിവാരി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും പാകിസ്താന്റെയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നാസിര്‍ ജിന്ജുഅയും തമ്മില്‍ ബാങ്കോക്കില്‍ ഇന്നലെയാണ് ചര്‍ച്ച നടത്തിയത്. ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയവയടക്കമുള്ള വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. മേഖലയിലെ സമാധാനമാണ് ലക്ഷ്യമെന്ന് ഇരുകക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സമാധാനം, സുരക്ഷ, ഭീകരത, ജമ്മുകശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം സപ്തംബറില്‍ ദ്വികക്ഷി ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT