ബല്‍റാമിനെതിരേ വിമര്‍ശനവുമായി ശബരീനാഥും റോജി എം ജോണും

തിരുവനന്തപുരം: കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സില്‍ വിരുദ്ധാഭിപ്രായം പറഞ്ഞ വി ടി ബല്‍റാമിനെതിരേ കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണും കെ എസ് ശബരീനാഥനും രംഗത്ത്. ബല്‍റാമിനെ റോജി എം ജോണ്‍ അവസരവാദിയെന്നു വിശേഷിപ്പിച്ചപ്പോള്‍ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവര്‍ എന്നാണ് ശബരീനാഥന്‍ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പേരെടുത്തുപറയാതെ ഇരുവരും പ്രതികരിച്ചത്.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിഷയങ്ങളില്‍ യുഡിഎഫ് എടുത്ത തീരുമാനം ഒറ്റക്കെട്ടായിട്ടാണെന്നു റോജി പറഞ്ഞു. ഇന്ന് വിയോജിപ്പ് രേഖപ്പെടുത്തുന്ന ആരെങ്കിലും ഏതെങ്കിലും പാര്‍ട്ടി വേദികളിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ വിഷയം ഉന്നയിച്ചിരുന്നോയെന്നും റോജി എം ജോണ്‍ ചോദിക്കുന്നു. ബില്ല് ചര്‍ച്ചയ്‌ക്കെടുത്ത ദിവസം രാവിലെയും യുഡിഎഫ് എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ ചേര്‍ന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. അവസരം നോക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മാന്യനാണ് ബല്‍റാമെന്നു റോജി എം ജോണ്‍ പരിഹസിച്ചു.  നിയമസഭയില്‍ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ഇരുപക്ഷവും ഒരുമിച്ചാണ് തീരുമാനം കൈക്കൊണ്ടത്.  ഈ ബില്ല് യുഡിഎഫ് പലവട്ടം ചര്‍ച്ച  ചെയ്‌തെങ്കിലും അന്ന് ഇതിനെ എതിര്‍ക്കാതെ രാവിലെ നിയമസഭയില്‍ വന്നു സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും ശബരീനാഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it