പ്രേതഭയം മാറ്റാന്‍ ശ്മശാനത്തില്‍ കിടന്നുറങ്ങി എംഎല്‍എ
BY sruthi srt25 Jun 2018 4:34 AM GMT
X
sruthi srt25 Jun 2018 4:34 AM GMT
ഹൈദരാബാദ്: ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എംഎല്‍എ നിമ്മല രാമനായിഡുവിനെ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.'പ്രേതഭയം മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിര്‍ത്താനുമാണ് തെലുഗു ദേശം പാര്‍ട്ടി എംഎല്‍എയായ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവില്‍ ശ്മശാനം നവീകരിക്കാന്‍ എട്ടു മാസം മുന്‍പ് ആരംഭിച്ച ശ്രമം 'പ്രേതബാധ ' ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികള്‍ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയതോതില്‍ പൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത് നിസ്സാരമായി തോന്നാം. എന്നാല്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യരാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പന് പ്രവണതകള്‍ക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനില്‍ക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പന് രാഷ്ട്രീയത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്‍കൈ ആയാണ് ഇതിനെ കാണേണ്ടതെന്നും പിണറായി പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയതോതില്‍ പൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത് നിസ്സാരമായി തോന്നാം. എന്നാല്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യരാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പന് പ്രവണതകള്‍ക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനില്‍ക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പന് രാഷ്ട്രീയത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്‍കൈ ആയാണ് ഇതിനെ കാണേണ്ടതെന്നും പിണറായി പറഞ്ഞു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT