പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റഷ്യയില്‍ ജനം വിധിയെഴുതി
BY kasim kzm19 March 2018 3:27 AM GMT
kasim kzm19 March 2018 3:27 AM GMT
മോസ്കോ: റഷ്യയില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതി. രാഷ്ട്രീയ അന്തരീക്ഷം നിലവിലെ പ്രസിഡന്റ് വഌദിമിര്‍ പുടിന് അനുകൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പുടിനെ കൂടാതെ ഏഴുപേരാണ് തിരഞ്ഞെടുപ്പില്‍ വിധിതേടുന്നത്.
റഷ്യയില്‍ വിവിധ സ്ഥലങ്ങളില്‍ പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 10.9 കോടി വോട്ടര്‍മാരാണുള്ളത്. 85 ഭരണപ്രദേശങ്ങളിലായി ഒരുലക്ഷം വോട്ടിങ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു. കൂടാതെ, 145 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും റഷ്യക്കാര്‍ക്ക് അവസരമൊരുക്കി. ദീര്‍ഘദൂര ട്രെയിനുകളിലും ആശുപത്രികളിലും സൈനികത്താവളങ്ങളിലും പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു. പോളിങ് സ്റ്റേഷന് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി ഹെലികോപ്റ്ററുകളുടെ സേവനവും ഉപയോഗപ്പെടുത്തി. ബഹിരാകാശ സഞ്ചാരികള്‍ക്ക് വോട്ട് ചെയ്യാനായി ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ വിര്‍ച്വല്‍ വോട്ടിങ് സ്റ്റേഷനും സജ്ജമാക്കിയിരുന്നു.
ഇന്നലെ ക്രീമിയയിലെ ജനങ്ങള്‍ ആദ്യമായി പങ്കെടുത്തു. അതേസമയം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിയെ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കിയിരുന്നു. പ്രതിക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രഹനമാണെന്നും ആരോപണമുണ്ട്. 65 ശതമാനം പേര് വോട്ട് ചെയ്തതായാണ് ലഭിക്കുന്ന വിവരം.
റഷ്യയില്‍ വിവിധ സ്ഥലങ്ങളില്‍ പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 10.9 കോടി വോട്ടര്‍മാരാണുള്ളത്. 85 ഭരണപ്രദേശങ്ങളിലായി ഒരുലക്ഷം വോട്ടിങ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു. കൂടാതെ, 145 രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും റഷ്യക്കാര്‍ക്ക് അവസരമൊരുക്കി. ദീര്‍ഘദൂര ട്രെയിനുകളിലും ആശുപത്രികളിലും സൈനികത്താവളങ്ങളിലും പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു. പോളിങ് സ്റ്റേഷന് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി ഹെലികോപ്റ്ററുകളുടെ സേവനവും ഉപയോഗപ്പെടുത്തി. ബഹിരാകാശ സഞ്ചാരികള്‍ക്ക് വോട്ട് ചെയ്യാനായി ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ വിര്‍ച്വല്‍ വോട്ടിങ് സ്റ്റേഷനും സജ്ജമാക്കിയിരുന്നു.
ഇന്നലെ ക്രീമിയയിലെ ജനങ്ങള്‍ ആദ്യമായി പങ്കെടുത്തു. അതേസമയം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിയെ കോടതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കിയിരുന്നു. പ്രതിക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രഹനമാണെന്നും ആരോപണമുണ്ട്. 65 ശതമാനം പേര് വോട്ട് ചെയ്തതായാണ് ലഭിക്കുന്ന വിവരം.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT