പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിനെയും നാണിപ്പിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒച്ചിനെ നാണിപ്പിക്കുന്ന വേഗത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാര്‍ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
കോടിക്കണക്കിന് രൂപ പിരിഞ്ഞുകിട്ടിയെങ്കിലും വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. 10,000 രൂപ വീതം അടിയന്തര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും ഈ സഹായം കിട്ടാനുണ്ട്. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്നും പറഞ്ഞിരുന്നു. ആര്‍ക്കും ആ തുക ലഭിച്ചില്ല. ചെറുകിട വ്യാപാരികള്‍ക്ക് പലിശരഹിത വായ്പയായി 10 ലക്ഷം രൂപ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. പത്തുപൈസ പോലും നല്‍കിയില്ല. ഇടുക്കി, വയനാട് പോലുള്ള ജില്ലകളില്‍ വളരെ പരിമിതമായ നിലയിലേ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂ. വീടുകള്‍ ഭാഗികമായി നഷ്ടപ്പെട്ടവരുടെ അവസ്ഥയും പരിതാപകരമാണ്. അവര്‍ക്കും ഒന്നും കിട്ടിയില്ല. കുട്ടനാട്ടിലെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണ്. പ്രളയത്തില്‍ അടിസ്ഥാനരേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ പുനര്‍നിര്‍മിച്ച് നല്‍കുമെന്നും അതിനായി അദാലത്തുകള്‍ നടത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതും നടന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it