Flash News

പ്രത്യേക പദവി നല്‍കാതെ അമിത്ഷാ ഇവിടെ കാലുകുത്തരുത്: ആന്ധ്രയില്‍ അമിത് ഷായെ കല്ലെറിഞ്ഞ് ഓടിച്ചു

പ്രത്യേക പദവി നല്‍കാതെ അമിത്ഷാ ഇവിടെ കാലുകുത്തരുത്: ആന്ധ്രയില്‍ അമിത് ഷായെ കല്ലെറിഞ്ഞ് ഓടിച്ചു
X
അമരാവതി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ അമിത് ഷായുടെ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. അമിത്ഷായെ സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. തിരുമലൈയ്യില്‍ വച്ചാണ് ബിജെപി അധ്യക്ഷനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.അമിത്ഷായുടെ വാഹനവ്യൂഹം തടഞ്ഞ പ്രവര്‍ത്തകര്‍ ഒരു വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയില്‍ ബിജെപി-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.



കര്‍ണാടകയിലെ പ്രചാരണം പൂര്‍ത്തിയാക്കിയ അമിത്ഷാ വെള്ളിയാഴ്ച രാവിലെയാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി അമിത്ഷായും സംഘവും പുറത്തേക്കിറങ്ങിയ ഉടന്‍ അവിടെ ക്യൂവില്‍ നിന്നിരുന്ന വിശ്വാസികളില്‍ ചിലര്‍ ബിജെപിക്കെതിരേ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്, തിരുപ്പതി ടൗണിലേക്ക് വരുന്ന വഴി കറുത്ത കൊടിയും പാര്‍ട്ടി പതാകയുമേന്തി നിന്ന ടിഡിപി പ്രവര്‍ത്തകര്‍ അമിത്ഷായുടെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുക, അമിത്ഷാ തിരിച്ചുപോവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ആന്ധ്രയില്‍ തുടരുന്നത്. പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം ഉപക്ഷേിച്ചിരുന്നു
Next Story

RELATED STORIES

Share it