പോലിസുകാരുടെ പരിശീലന ക്ലാസിലും അഭിപ്രായഭിന്നതകള്‍
BY kasim kzm25 Jun 2018 3:23 AM GMT
kasim kzm25 Jun 2018 3:23 AM GMT
തിരുവനന്തപുരം: പോലിസിന്റെ കാര്യക്ഷമത കൂട്ടാനും ജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസിലും തര്‍ക്കം. മുന്‍ ഡിജിപി കെ ജെ ജോസഫ് നടത്തിയ പരാമര്‍ശത്തിനെതിരേ പോലിസ് ഓഫിസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ രംഗത്തെത്തിയതാണ് വാക്പോരിനിടയാക്കിയത്. കേസന്വേഷണങ്ങളില്‍ അസോസിയേഷനുകള്‍ ഇടപെടുന്നുവെന്ന് ക്ലാസെടുക്കുകയായിരുന്ന കെ ജെ ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാല്‍, ഇത്തരത്തില്‍ ഇടപെട്ട ഒരു കേസെങ്കിലും തെളിവായി കാണിക്കാമോ എന്നു ചോദിച്ച് മുന്‍നിരയിലിരുന്ന അസോസിയേഷന് സെക്രട്ടറി ഡി കെ പൃഥ്വിരാജ് എഴുന്നേറ്റു. ഇതോടെ ഏറെനേരം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കം. ഭിന്നത രൂക്ഷമായതോടെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കു മുതിരാതെ കെ ജെ ജോസഫ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ അസോസിയേഷന് ഭാരവാഹികളെ പിന്തുണച്ച് ഡിജിപി ലോക്നാഥ് ബെഹ്റയും രംഗത്തുവന്നു. കേസന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടാറില്ലെന്നും അസോസിയേഷനുകള്‍ വ്യവസ്ഥാപിതമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റേഞ്ചിലെ സിഐ, എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായി പോലിസ് ട്രെയിനിങ് കോളജിലാണ് ക്യാംപ്് നടന്നത്. വിഷയം സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെ ജെ ജോസഫിന് കാലം മാറിയത് അറിയില്ലെന്നാണ് ഗ്രൂപ്പുകളിലെ പരാമര്‍ശം.
എന്നാല്‍, ഇത്തരത്തില്‍ ഇടപെട്ട ഒരു കേസെങ്കിലും തെളിവായി കാണിക്കാമോ എന്നു ചോദിച്ച് മുന്‍നിരയിലിരുന്ന അസോസിയേഷന് സെക്രട്ടറി ഡി കെ പൃഥ്വിരാജ് എഴുന്നേറ്റു. ഇതോടെ ഏറെനേരം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കം. ഭിന്നത രൂക്ഷമായതോടെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കു മുതിരാതെ കെ ജെ ജോസഫ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ അസോസിയേഷന് ഭാരവാഹികളെ പിന്തുണച്ച് ഡിജിപി ലോക്നാഥ് ബെഹ്റയും രംഗത്തുവന്നു. കേസന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടാറില്ലെന്നും അസോസിയേഷനുകള്‍ വ്യവസ്ഥാപിതമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം റേഞ്ചിലെ സിഐ, എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായി പോലിസ് ട്രെയിനിങ് കോളജിലാണ് ക്യാംപ്് നടന്നത്. വിഷയം സംഘടനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെ ജെ ജോസഫിന് കാലം മാറിയത് അറിയില്ലെന്നാണ് ഗ്രൂപ്പുകളിലെ പരാമര്‍ശം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT