malappuram local

പൊന്നാനി മറൈന്‍ മ്യൂസിയം: ആദ്യഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനി മറൈന്‍ മ്യൂസിയത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വിശദ പഠന റിപ്പോര്‍ട്ട്് ഈ മാസം മുപ്പതിന് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.
സിങ്കപ്പൂരിലെ യൂനിവേഴ്—സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്. ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്നു പൊന്നാനിയില്‍ ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.36 കോടി രൂപയാണ് ചെലവ്. 4. 36 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ ഇടിമുഹമ്മദ് ബഷീര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്.
മ്യൂസിയം കെട്ടിടം, ഷാര്‍ക്ക് പൂള്‍, ബൈൈസക്കി ള്‍ ട്രാക്ക്, റോളര്‍ സ്‌കേറ്റിങ് ട്രിബ്, ടോയ്‌ലെറ്റ് ബ്ലോക്ക്, വിളക്കു കാല്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒമ്പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തി നടക്കും. കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. ഒമ്പത് കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തില്‍ ആദ്യ പടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുക. സംസ്ഥാന നിര്‍മിതികേന്ദ്രക്കാണ് നിര്‍മാണ ചുമതല.
രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ്  മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ജില്ലാ കലക്ടര്‍ അമിത് മീണ, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ പത്മകുമാര്‍, ഡിടിപിസി സെക്രട്ടറി ബിനീഷ് കുഞ്ഞപ്പന്‍, പി ജയകുമാര്‍, എന്‍ കെ ശ്രീലത, കണ്‍സള്‍ട്ടന്റ് കെ കെ ഫിലിപ്പോസ് മറ്റ് വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it