പെണ്‍പ്രതിരോധം തീര്‍ത്ത് കാംപസ് ഫ്രണ്ട് മേഖലാ വിദ്യാര്‍ഥിനി സമ്മേളനം
BY kasim kzm14 Oct 2018 1:54 AM GMT
kasim kzm14 Oct 2018 1:54 AM GMT
പട്ടാമ്പി: ഫാഷിസത്തിനെതിരേ പെണ്‍പ്രതിരോധം തീര്‍ത്ത് കാംപസ് ഫ്രണ്ട് നടത്തിയ വിദ്യാര്‍ഥിനി മേഖലാ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. 'ഇനഫ് വിത്ത് ഇന്റോളറന്‍സ്, യുനൈറ്റ് എഗെയിന്‍സ്റ്റ് ഫാഷിസം' എന്ന പേരില്‍ ഇന്നലെ വൈകീട്ട് 4ന് പട്ടാമ്പിയില്‍ നടന്ന റാലിയിലാണ് പെണ്‍കരുത്തില്‍ പ്രതിഷേധത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചത്.
ഫാഷിസത്തിന്റെ ഭീകരതയെ തുറന്നുകാണിച്ചുള്ള പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രകടനം. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് ഉദ്ഘാടനം ചെയ്തു. ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരേ കരുത്തിന്റെ രാഷ്ട്രീയമുയര്ത്തുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കരയുന്ന കണ്ണുകളല്ല പ്രതിഷേധം എരിയുന്ന കണ്ണുകളാണ് ഇന്നിന്റെ ആവശ്യം. നിശ്ചയദാര്‍ഢ്യത്തോടെ ഫാഷിസത്തിനെതിരേ ഒന്നിച്ച് പ്രതിഷേധമുയര്ത്തേണ്ടതുണ്ട്. രാജ്യത്തെ ബഹുസ്വരതയെ തകര്‍ത്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാനാണ് ഫാഷിസം ശ്രമിക്കുന്നത്. ഇതിനെതിരേ കൂട്ടായ പ്രതിരോധമാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിലെ കരുതലും പ്രതീക്ഷയുമാണ് വിദ്യാര്‍ഥികളെന്ന് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അസ്മാ നസ്റിന് പറഞ്ഞു. ഫാഷിസം ഒരു മനസ്ഥിതി കണക്കെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ അതു കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടയാളമാണ് അടുത്ത് മരണപ്പെട്ട നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷംപോലും നടത്താന്‍ കഴിയാതെ പോയതെന്നും അവര്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സലീനാ ദാവൂദ്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹാ ബിന്ത് ഹുസയ്ന്‍, സംസ്ഥാന സെക്രട്ടറി ഷബാന ഷാജി, സംസ്ഥാന കൗണ്‍സില്‍ അംഗം ഷിബിലിയ സംസാരിച്ചു.
ഫാഷിസത്തിനെതിരായ പ്രതീകാത്മക നിശ്ചലദൃശ്യങ്ങളും റാലിയില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ മിത്തുകളോട് കൂട്ടിയോജിപ്പിക്കുന്ന സവര്‍ണ സംഘപരിവാര വ്യാജപ്രചാരണങ്ങളെ ഹാസ്യാത്മകമായി റാലിയില്‍ അവതരിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥിനികളാണ് റാലിയില്‍ പങ്കെടുത്തത്. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഹസ്നാ ഫെബിന്, ഹാദിയ റഷീദ്, ജില്ലാ നേതാക്കളായ സന ജയ്ഫര്‍, ഫാത്തിമ ബിന്‍സിയ, ഫാത്തിമാ ഷെറിന്, മുബീന, താരിഖ് ജബിന്‍ നേതൃത്വം നല്കി.
ഫാഷിസത്തിന്റെ ഭീകരതയെ തുറന്നുകാണിച്ചുള്ള പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രകടനം. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി വി ശുഹൈബ് ഉദ്ഘാടനം ചെയ്തു. ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരേ കരുത്തിന്റെ രാഷ്ട്രീയമുയര്ത്തുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കരയുന്ന കണ്ണുകളല്ല പ്രതിഷേധം എരിയുന്ന കണ്ണുകളാണ് ഇന്നിന്റെ ആവശ്യം. നിശ്ചയദാര്‍ഢ്യത്തോടെ ഫാഷിസത്തിനെതിരേ ഒന്നിച്ച് പ്രതിഷേധമുയര്ത്തേണ്ടതുണ്ട്. രാജ്യത്തെ ബഹുസ്വരതയെ തകര്‍ത്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാനാണ് ഫാഷിസം ശ്രമിക്കുന്നത്. ഇതിനെതിരേ കൂട്ടായ പ്രതിരോധമാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിലെ കരുതലും പ്രതീക്ഷയുമാണ് വിദ്യാര്‍ഥികളെന്ന് സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അസ്മാ നസ്റിന് പറഞ്ഞു. ഫാഷിസം ഒരു മനസ്ഥിതി കണക്കെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ അതു കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ അടയാളമാണ് അടുത്ത് മരണപ്പെട്ട നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷംപോലും നടത്താന്‍ കഴിയാതെ പോയതെന്നും അവര്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം സലീനാ ദാവൂദ്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹാ ബിന്ത് ഹുസയ്ന്‍, സംസ്ഥാന സെക്രട്ടറി ഷബാന ഷാജി, സംസ്ഥാന കൗണ്‍സില്‍ അംഗം ഷിബിലിയ സംസാരിച്ചു.
ഫാഷിസത്തിനെതിരായ പ്രതീകാത്മക നിശ്ചലദൃശ്യങ്ങളും റാലിയില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ മിത്തുകളോട് കൂട്ടിയോജിപ്പിക്കുന്ന സവര്‍ണ സംഘപരിവാര വ്യാജപ്രചാരണങ്ങളെ ഹാസ്യാത്മകമായി റാലിയില്‍ അവതരിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥിനികളാണ് റാലിയില്‍ പങ്കെടുത്തത്. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ഹസ്നാ ഫെബിന്, ഹാദിയ റഷീദ്, ജില്ലാ നേതാക്കളായ സന ജയ്ഫര്‍, ഫാത്തിമ ബിന്‍സിയ, ഫാത്തിമാ ഷെറിന്, മുബീന, താരിഖ് ജബിന്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT