പെട്രോളിനും ഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

കോഴിക്കോട്: പെട്രോളിനും ഡീസലിനും ഇപ്പോള്‍ 2.50 രൂപ കുറച്ചതില്‍ കാര്യമില്ല. ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 135 യുഎസ് ഡോളര്‍ ഒരു ബാരല്‍ ക്രൂഡോയിലിനു വന്നു. യുപിഎ കാലത്തെ എക്‌സൈസ് ഡ്യൂട്ടിയും ലാഭവിഹിതവും കൊണ്ടുവന്നാല്‍ പെട്രോളിനും ഡീസലിനും വില കുറയും. പെട്രോള്‍ വിലവര്‍ധനവിന്റെ കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്. 2015ല്‍ യുഡിഎഫിന്റെ അവസാന വര്‍ഷം 5659 കോടിയുടെ നികുതിയാണ് ലഭിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 1361 കോടി രൂപയാണ് സംസ്ഥാനത്തിന് നികുതിയിനത്തില്‍ നിലവില്‍ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കഴിഞ്ഞിട്ടില്ല. രഹസ്യമായി നീക്കങ്ങള്‍ നടത്തിയത് അഴിമതി ഒളിപ്പിക്കാനാണ്. ഈ സാഹചര്യത്തില്‍ ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it