World

നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്രവിജയം

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രവിജയവുമായി കമ്മ്യൂണിസ്റ്റ് സഖ്യം. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ 106 സീറ്റിലും സഖ്യം വിജയിച്ചു. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഓലിയാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. ഭരണ കക്ഷിയായ കോണ്‍ഗ്രസ്സിന് 20 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും (സിപിഎന്‍യു എംഎല്‍) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോവാദിയും (സിപിഎന്‍ മാവോവാദി) തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സഖ്യം രൂപീകരിച്ചത്്.  സിപിഎന്‍യു എംഎല്‍ സഖ്യം 74 സീറ്റും  സിപിഎന്‍ മാവോവാദി സംഖ്യം 32 സീറ്റും നേടി. ഇതോടെ 275 അംഗ പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. ഓലി 28000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാവോവാദി സഖ്യത്ത നയിക്കുന്ന പ്രചണ്ട 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 10 പ്രധാനമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പ്രധാന കാരണം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടിയതായിരുന്നു. ഇത്തവണ ഇവര്‍ ഒന്നിച്ചതോടെ  രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ പി ഓലിയാവും  പ്രധാനമന്ത്രിയാവുക.
Next Story

RELATED STORIES

Share it