നെല്ല് സംഭരണം തുടങ്ങിയില്ല; കൊയ്തെടുത്ത നെല്ല് പാടത്ത്
BY kasim kzm6 Feb 2018 4:35 AM GMT
kasim kzm6 Feb 2018 4:35 AM GMT
ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ മുണ്ടകന്‍ കൊയ്ത്ത് ഏതാണ്ട് പൂര്‍ത്തിയായി. ആനക്കര, പട്ടിത്തറ, കപ്പൂര്‍, പരുതൂര്‍ അടക്കമുളള പ്രദേശങ്ങളില്‍ കൊയ്ത്തെടുത്ത നെല്ല് ചാക്കിലാക്കി ഒരു മാസം കഴിഞ്ഞിട്ടും സംഭരണം ആരംഭിച്ചിട്ടില്ല. കപ്പൂര്‍ പഞ്ചായത്തിലെ പലയിടത്തും കൊയ്ത്ത് കഴിഞ്ഞിട്ട് ആഴ്ചകളായി. മേഖലയില്‍മാത്രം നൂറ് ഏക്കറിലേറെ സ്ഥലത്ത് ഇതിനകം കൊയ്ത്ത് കഴിഞ്ഞു. എന്നാല്‍ ഇതുവരെ നെല്ല് സംഭരണത്തിന് നടപടിയായിട്ടില്ല. ഇനി എത്രദിവസം നെല്ല് പാടത്ത് കിടക്കണമെന്നറിയാതെ കര്‍ഷകര്‍ വിഷമത്തിലായി. യന്ത്ര ഉപയോഗിച്ചും ഇതര സംസ്ഥന തൊഴിലാളികളെ ഉപയയോഗിച്ചുമാണ് കൊയ്ത്ത് നടത്തുന്നത്. ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍ അടക്കമുളള മേഖലയില്‍ കൊയ്ത്ത് പൂര്‍ത്തിയായി. യന്ത്രമുപയോഗിച്ച് കൊയ്ത്ത് നടത്തിയ പാടത്തെല്ലാം ചാക്കില്‍ നെല്ല് സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ നെല്ല് മോഷണം, തെരുവ് നായക്കളുടെ ശല്ല്യം എന്നിവ കാരണം കൂടുതല്‍ ദിവസം പാടത്ത് നെല്ല് സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന് എല്ലായിടത്തും നേരത്തെ തന്നെ കഴിഞ്ഞിരുന്നു. സ്വകാര്യ ഏജന്സിക്കാര് കിലോവിന് 18 ഉം 19 രൂപ വെച്ചാണ് നെല്ല് എടുക്കുന്നത്. ഈ വിലക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നെല്ല് നല്കിയാല് കടുത്ത സാമ്പത്തിക ബാധ്യതവരുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ പാടത്ത് കിടന്ന് നെല്ല് നശിക്കുന്നതിലും നല്ലത്, കിട്ടിയ വിലക്ക് വില്‍ക്കുന്നതാണ് നല്ലതെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചിലര്‍ ഇതിനകം തന്നെ സ്വാകര്യ ഏജന്‍സികള്‍ക്ക് നെല്ല് നല്കി കഴിഞ്ഞു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT