നീ ഹീറോ ആയെന്നാണോ? നിന്നെ കണ്ടോളാമെന്ന് യോഗി: ഡോ കഫീല്‍ ഖാന് ആറു മാസമായി ജയിലില്‍; ജാമ്യമില്ല
BY sruthi srt18 March 2018 4:21 AM GMT
X
sruthi srt18 March 2018 4:21 AM GMT
ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിനിടെ പുറത്ത് നിന്ന് സിലിണ്ടര്‍ കൊണ്ടുവന്ന് ശേഷിച്ച കുഞ്ഞുങ്ങളെ രക്ഷിച്ച ഡോക്ടര്‍ ഡോ.കഫീല്‍ ഖാന് ജാമ്യം കിട്ടാതെ ആറുമാസമായി ജയിലില്‍.
സിലിണ്ടറുകള്‍ കൊണ്ടുവന്ന് ജീവന് രക്ഷിച്ച നീ വലിയ ഹീറോ ആയെന്നാണോ വിചാരിക്കുന്നത്. നിന്നെ ഞാന്‍ കണ്ടോളാമെന്ന ഭീഷണിയാണ് അന്ന് ആശുപത്രി സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടര്‍ക്കു നേരെ മുഴക്കിയത്. മുഖ്യമന്ത്രി ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച് ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അന്ന് ഡോക്ടര്‍ പുറത്ത് നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നെന്ന് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ച കാര്യമാണ്.
സ്വന്തം പണമെടുത്താണ് ഡോക്ടര്‍ അന്ന് കുഞ്ഞുങ്ങളെ സഹായിക്കാന്‍ സൗകര്യങ്ങളൊരുക്കിയത്. അന്നത്തെ മാധ്യമങ്ങള്‍ ഇതിന്റെ വിഡിയോ ലൈവായി പുറത്തുവിട്ടിരുന്നു. ചാനലുകളോട് സംസാരിക്കവേ സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്താതിരുന്നതെന്നും കഫീല്‍ ഖാന് വ്യക്തമാക്കിയിരുന്നു. സിലിണ്ടറുകള്‍ സപ്ലൈ ചെയ്തിരുന്ന പുഷ്പ സെയില്‍ പല തവണ ആശുപത്രി അധികൃതരേയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചിരുന്നു. തുടങ്ങിയ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കഫീന്‍ ഖാനെ, യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകം അദ്ദേഹം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ആ സമയത്ത് കഫീല്‍ ഖാന് വളരെ അസ്വസ്ഥനായിരുന്നു. അവര്‍ എന്റെ പിന്നാലെയുണ്ട്. ഒന്നും സംസാരിക്കാനാവില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കഫീല്‍ വളരെയധികം ഭയപ്പെട്ടിരിക്കുന്നതായും അദ്ദേഹം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയതായി ദി സിറ്റിസണ്‍ റിപോര്‍ട്ട് ചെയ്തു
അറസ്റ്റ് ഉണ്ടാവുമെന്ന് കരുതിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നു. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സപ്തംബറിലാണ് ഖാന് അറസ്റ്റിലായത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന്ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല.
ആദ്യം ഒമ്പത് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കഫീല്‍ ഖാനും ഉള്‍പ്പെട്ടിരുന്നു. പിന്നീട് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ജില്ല മജ്സിട്രേറ്റിന്റേയും ചീഫ് സെക്രട്ടറിയുടേയും അന്വേഷണമുണ്ടായി. മേലധികാരികളെ അറിയിക്കാതെ, അനുവാദമില്ലാതെ ലീവ് എടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങള്‍ കഫീല്‍ ഖാനെതിരെ വന്നു. ആറ് മാസമായി കഫീല്‍ ഖാന് ജയിലിലാണ്. ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളികൊണ്ടിരിക്കുകയാണ്.
സിലിണ്ടറുകള്‍ കൊണ്ടുവന്ന് ജീവന് രക്ഷിച്ച നീ വലിയ ഹീറോ ആയെന്നാണോ വിചാരിക്കുന്നത്. നിന്നെ ഞാന്‍ കണ്ടോളാമെന്ന ഭീഷണിയാണ് അന്ന് ആശുപത്രി സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടര്‍ക്കു നേരെ മുഴക്കിയത്. മുഖ്യമന്ത്രി ഇദ്ദേഹത്തെ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ച് ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അന്ന് ഡോക്ടര്‍ പുറത്ത് നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നെന്ന് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ച കാര്യമാണ്.
സ്വന്തം പണമെടുത്താണ് ഡോക്ടര്‍ അന്ന് കുഞ്ഞുങ്ങളെ സഹായിക്കാന്‍ സൗകര്യങ്ങളൊരുക്കിയത്. അന്നത്തെ മാധ്യമങ്ങള്‍ ഇതിന്റെ വിഡിയോ ലൈവായി പുറത്തുവിട്ടിരുന്നു. ചാനലുകളോട് സംസാരിക്കവേ സ്വകാര്യ ഏജന്‍സിക്ക് കൊടുക്കാനുള്ള പണം നല്‍കാത്തത് കൊണ്ടാണ് പുതിയ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്താതിരുന്നതെന്നും കഫീല്‍ ഖാന് വ്യക്തമാക്കിയിരുന്നു. സിലിണ്ടറുകള്‍ സപ്ലൈ ചെയ്തിരുന്ന പുഷ്പ സെയില്‍ പല തവണ ആശുപത്രി അധികൃതരേയും സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചിരുന്നു. തുടങ്ങിയ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കഫീന്‍ ഖാനെ, യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കകം അദ്ദേഹം സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ആ സമയത്ത് കഫീല്‍ ഖാന് വളരെ അസ്വസ്ഥനായിരുന്നു. അവര്‍ എന്റെ പിന്നാലെയുണ്ട്. ഒന്നും സംസാരിക്കാനാവില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കഫീല്‍ വളരെയധികം ഭയപ്പെട്ടിരിക്കുന്നതായും അദ്ദേഹം വലിയ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയതായി ദി സിറ്റിസണ്‍ റിപോര്‍ട്ട് ചെയ്തു
അറസ്റ്റ് ഉണ്ടാവുമെന്ന് കരുതിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നു. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കൊപ്പം കഴിഞ്ഞ സപ്തംബറിലാണ് ഖാന് അറസ്റ്റിലായത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തെ ജയിലിലെ ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേയ്ക്ക് മാറ്റി. അമിത സമ്മര്‍ദ്ദവും അസുഖവുമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ ചെന്ന് കാണാന്ആരെയും അധികൃതര്‍ അനുവദിക്കുന്നില്ല.
ആദ്യം ഒമ്പത് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കഫീല്‍ ഖാനും ഉള്‍പ്പെട്ടിരുന്നു. പിന്നീട് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ജില്ല മജ്സിട്രേറ്റിന്റേയും ചീഫ് സെക്രട്ടറിയുടേയും അന്വേഷണമുണ്ടായി. മേലധികാരികളെ അറിയിക്കാതെ, അനുവാദമില്ലാതെ ലീവ് എടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങള്‍ കഫീല്‍ ഖാനെതിരെ വന്നു. ആറ് മാസമായി കഫീല്‍ ഖാന് ജയിലിലാണ്. ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളികൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT