Flash News

നാല് മലയാളികള്‍ അഞ്ച് വര്‍ഷമായി മലേസ്യന്‍ ജയിലില്‍;തടവ് മയക്കുമരുന്ന് കേസില്‍

നാല് മലയാളികള്‍ അഞ്ച് വര്‍ഷമായി മലേസ്യന്‍ ജയിലില്‍;തടവ് മയക്കുമരുന്ന് കേസില്‍
X
പത്തനംതിട്ട: മലേസ്യന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ തേടുന്നു. എരുമേലി സ്വദേശി എബി അലക്‌സ്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍, ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദന്‍ എന്നിവരാണ് മോചനം പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കൊപ്പം അറസ്‌ററിലായ ചിറ്റാര്‍ സ്വദേശി സിജോ തോമസ്്, മാവേലിക്കരയിലുള്ള രതീഷ് രാജന്‍,  വര്‍ക്കലക്കാരന്‍ മുഹമ്മദ് കബീര്‍ ഷഫി എന്നിവര്‍ മോചിതരായി നാട്ടിലെത്തി. 2013 ജൂലൈ 26നാണ് ഇവരെല്ലാം ജയിലിലായത്.



മയക്കുമരുന്ന് കേസിലാണ് ഇവര്‍ അറസ്റ്റിലായത് എന്നാണ് വിവരം. പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുപോയി മയക്കുമരുന്നു കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് തടവിലായവരുടെ ബന്ധുക്കള്‍ പറയുന്നത്. ജോലിക്ക് കയറിയ ശേഷം നാട്ടിലേക്ക് വിളിച്ചപ്പോള്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ജോലിയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അനുമതി ഇല്ലെന്നും അവര്‍ പറഞ്ഞിരുന്നു. ജോലി നല്‍കിയവര്‍ ഇവരെ കുടുക്കിയെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മടങ്ങി എത്തിയവരോട് ചോദിച്ചിട്ടും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നില്ല. കൊണ്ടുപോയവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. പരാതിയും നടപടികളുമായി പോയാല്‍ ജയിലുള്ളവര്‍ അപകടത്തിലാകുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കി. അത് കൊണ്ടാണ് പലരും പുറത്ത് മോചന ആവശ്യവുമായി രംഗത്ത് വരാതിരുന്നത്.
ഇവര്‍ മലേഷ്യന്‍ ജയിലില്‍ കഴിയുന്നതായി കാണിച്ച് ആന്റോ ആന്റണി എം.പിക്ക് രണ്ട് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് രണ്ട് ദിവസം മുമ്പ് പരാതി ഫാക്‌സ് ചെയ്തതായും ഇവര്‍ അറിയിച്ചു. ജയിലുള്ള ചിലര്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുന്നുണ്ട്. വക്കീലിനെ വെച്ച് തങ്ങള്‍ കേസ് നടത്തുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഫോണ്‍ ചെയ്തതിന് ചിലര്‍ക്ക് മര്‍ദനം ഏല്‍ക്കാറുണ്ടെന്ന് മടങ്ങി എത്തിയ ചിലര്‍ പറഞ്ഞു. എന്താണ് സ്ഥിതിയെന്ന് വ്യക്തമല്ല.ബന്ധുക്കളായ അഖില സജിത്ത്, അനില ആനന്ദ്, സുധാകരന്‍, സരസ്വതി, രവീന്ദ്രന്‍, ജേക്കബ്ബ് അലക്‌സാണ്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it