നടപടി നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിംകോടതി
BY kasim kzm16 March 2018 3:52 AM GMT
kasim kzm16 March 2018 3:52 AM GMT
ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷാ നല്കിയ അപകീര്‍ത്തി ക്കേസില്‍ “ദ വയറി’നെതിരായ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഗുജറാത്ത് കോടതിയോട് സുപ്രിംകോടതി. കേസ് തള്ളണമെന്നാവശ്യപ്പെട്ട് “'ദ വയര്‍' നല്കിയ ഹരജി ഏപ്രില്‍ 12ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കിയത്. 2014ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ക്രമാതീതമായി കുതിച്ചുയര്‍ന്നുവെന്ന “'ദ വയര്‍'’ റിപോര്‍ട്ടിനെതിരേ 2017 ഒക്ടോബറിലാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് “'ദ വയര്‍'’ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്നുമായിരുന്നു കോടതി വിധി. ഇതിനെതിരേയാണ് “'ദ വയര്‍'’ സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെ ഇലക്ട്രോണിക് മാധ്യമങ്ങള്ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് —'പോപ്പാ'കാമെന്ന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കരുതെന്നും താന്‍ പറയുന്നത് പൊതുവായിട്ടാണെന്നും ഈ കേസിന്റെ കാര്യത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്തും എഴുതാമെന്നാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കുന്നത്. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എന്തും എഴുതി ഒഴിഞ്ഞു മാറാനാവില്ല. ചിലയാളുകള്‍ ഉപദേശക പീഠത്തില്‍ ഇരുന്ന് എന്തും എഴുതുകയാണോ, അതു പ്രവര്‍ത്തനമാണോ എന്നും ദീപക് മിശ്ര ചോദിച്ചു.
ആരെയെങ്കിലും കുറിച്ച് ആര്‍ക്കും എന്തും പറയാമെന്നാണോ എന്നു ചോദിച്ചത് ചീഫ് ജസ്റ്റിസ് അതിന് പരിധിയുണ്ടെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു “ദ വയര്‍’ രേഖകള്‍ സഹിതം റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് ഷാ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് “'ദ വയര്‍'’ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്നുമായിരുന്നു കോടതി വിധി. ഇതിനെതിരേയാണ് “'ദ വയര്‍'’ സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെ ഇലക്ട്രോണിക് മാധ്യമങ്ങള്ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് —'പോപ്പാ'കാമെന്ന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കരുതെന്നും താന്‍ പറയുന്നത് പൊതുവായിട്ടാണെന്നും ഈ കേസിന്റെ കാര്യത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്തും എഴുതാമെന്നാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കുന്നത്. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എന്തും എഴുതി ഒഴിഞ്ഞു മാറാനാവില്ല. ചിലയാളുകള്‍ ഉപദേശക പീഠത്തില്‍ ഇരുന്ന് എന്തും എഴുതുകയാണോ, അതു പ്രവര്‍ത്തനമാണോ എന്നും ദീപക് മിശ്ര ചോദിച്ചു.
ആരെയെങ്കിലും കുറിച്ച് ആര്‍ക്കും എന്തും പറയാമെന്നാണോ എന്നു ചോദിച്ചത് ചീഫ് ജസ്റ്റിസ് അതിന് പരിധിയുണ്ടെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു “ദ വയര്‍’ രേഖകള്‍ സഹിതം റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് ഷാ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT