നജീബ് അഹ്മദിന്റെ തിരോധാനം: വിധി ഇന്ന്‌

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. രണ്ടു വര്‍ഷം മുമ്പാണ് സര്‍വകലാശാലയ്ക്കടുത്തു നിന്നു നജീബിനെ കാണാതായത്.
നജീബിന്റെ മാതാവ് ഫാത്തിമ നഫീസയാണ് ഹരജി സമര്‍പ്പിച്ചത്. വാദംപൂര്‍ത്തിയായി വിധി പറയാന്‍ സപ്തംബര്‍ നാലിനാണു ഹരജി കോടതി മാറ്റിയത്.
കേസ് അവസാനിപ്പിക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേസന്വേഷിച്ച സിബിഐ കോടതിയെ അറിയിച്ചു. നജീബിന്റെ തിരോധാനത്തിന്റെ എല്ലാവശവും പരിശോധിച്ചുവെന്നും അദ്ദേഹത്തിനെതിരേ അതിക്രമം നടന്നതായി കരുതുന്നില്ലെന്നും സിബിഐ പറഞ്ഞു. 2016 ഒക്ടോബര്‍ 15ന് എബിവിപി പ്രവര്‍ത്തകരുമായി കൈയാങ്കളി നടന്നതിനെ തുടര്‍ന്ന് ജെഎന്‍യുവിലെ മഹിമണ്ഡ്‌വി ഹോസ്റ്റലില്‍ നിന്നാണ് നജീബിനെ കാണാതായത്.
നജീബിനെ കണ്ടെത്താന്‍ എസ്‌ഐടി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ വേണ്ട വിധം കേസ് അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it