thrissur local

ദേശീയ ദുരന്തനിവാരണ സേന സന്ദര്‍ശിച്ചു

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശിച്ചു. കമാന്‍ഡര്‍ ബി എസ്  സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീറിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ സംഘത്തെ  സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മെംബര്‍മാരുടെയും സേനാംഘങ്ങളുടെയും യോഗം പഞ്ചായത്തിലെ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. തീരദേശത്ത് പുലിമുട്ടോട് കൂടെ കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
തീരപ്രദേശത്തെ ജനങ്ങള്‍ക്ക് അപ്രതീക്ഷിത കടല്‍ക്ഷോഭ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന്  സേനാ കമാന്‍ഡര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. പിന്നീട് സുനാമി, ഓഖി, കടല്‍ക്ഷോഭ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. തീരദേശ പോലിസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച സംഘത്തെ എസ്‌ഐ പോള്‍സന്റെ നേതൃത്വത്തില്‍ പോലിസ് സേന സ്വീകരിച്ചു. സ്‌റ്റേഷനില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തില്‍ കോസ്റ്റല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസേനാംഗങ്ങള്‍ നല്‍കുകയും ചെയ്തു.
കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍, ചാവക്കാട് തഹസില്‍ദാര്‍ പ്രേമാനന്ദ്, സേന കമാന്‍ഡര്‍ ബി എസ് സിംഗ്, വില്ലേജ് ഓഫീസര്‍ കെ എന്‍ എം മനോജ്, കോസ്റ്റല്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പോള്‍സന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍, മെമ്പര്‍മാരായ പി എം മുജീബ്, എം കെ ഷണ്‍മുഖന്‍, പി എ അഷ്‌ക്കറലി, ഷൈല മുഹമ്മദ്, ഷാലിമ സുബൈര്‍, നിത വിഷ്ണുപാല്‍, ശരീഫ കുന്നുമ്മല്‍, ശ്രീബ രതീഷ്, സേനാംഗങ്ങളായ റുവൈസി, ബി എസ് കുഷ്വാഹ, പ്രതീഷ്, ഹനീഷ്, രതീഷ്, പോലീസ് ഓഫീസര്‍മാരായ തിലകന്‍, സജീവ് സംസാരിച്ചു. തൃശൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടി ക ര്‍ശ നമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. തൃശൂര്‍ ടൗണഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമ ങ്ങള്‍ സംബന്ധിച്ച പരാതിയും ഏറുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വ്യാപകമായ പരാതികളാണ് അദാല ത്തില്‍ വന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ കമ്മീഷന്‍ ശു പാര്‍ശ ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീകളുടെ പരാതികളെ സംബന്ധിച്ച് സ് കൂള്‍ മാനേജ്‌മെന്റുകളില്‍നി ന്നും നീതിപൂര്‍വ്വകമായ നടപടി കാണുന്നില്ല. മിക്ക തൊഴില്‍സ്ഥാപനങ്ങളിലും സുപ്രീം കോടതി നിര്‍ദേശിച്ച ആഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ നിലവിലില്ല.
ആഭ്യന്തര പരാതി പരിഹാര കമ്മറ്റികള്‍ ഇല്ലാത്ത മൂന്ന് സ്‌കൂളുകളോട് 15 ദിവസത്തിനുള്ളില്‍ അവ രൂപീകരിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ അടിയന്തര ശ്രദ്ധവേണം. കേരളത്തില്‍ വ്യാപകമായി തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.
സ്ത്രീകളുടെ പരാതിയില്‍ ഒതുക്കി തീര്‍ക്കലോ സമ്മര്‍ദമോ പാടില്ലെന്നും പരാതികള്‍ പോലിസ് അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു. പരിഗണിച്ച 84 കേസുകളില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. 9 കേസുകളില്‍ വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. മാനസികവൈകല്ല്യമുള്ള വിവരം മറച്ചുവച്ച് വിവാഹം ചെയ്തുവെന്ന പരാതിയില്‍ സൗജന്യമായ നിയമസഹായം ന ല്‍കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചു. വിധവയോട് ബാങ്ക് മാനേജര്‍ മോശമായി പെരുമാറിയെന്ന കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ആഗസറ്റില്‍ കമ്മീഷന്റെ അടുത്ത അദാലത്ത് നടക്കും.
Next Story

RELATED STORIES

Share it