ദേശീയ ഏജന്‍സി അന്വേഷിക്കാത്തതിനുപിന്നില് സംഘപരിവാര ഇടപെടല്‍: തുളസീധരന്‍ പള്ളിക്കല്‍
BY kasim kzm1 March 2018 3:52 AM GMT
kasim kzm1 March 2018 3:52 AM GMT
മലപ്പുറം: രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ ആയുധ ശേഖരം കുറ്റിപ്പുറം ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തിയിട്ടും ദേശീയ ഏജന്‍സികള്‍ അന്വേഷിക്കാത്തതിന് പിന്നില്‍ സംഘപരിവാര ഇടപെടലുണ്ടെന്ന് സംശയം ബലപ്പെടുത്തുന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയാല്‍ എസ്ഡിപിഐ ജുഡീഷ്യറിയെ സമീപിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്പി ഓഫിസിലേക്കു എസ്ഡിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല തീര്ത്ഥാടനത്തിനുപോവുന്നവര് ഇടത്താവളമായി ഉപയോഗിക്കുന്ന പുഴയോരത്ത് ഇത്രയും മാരകമായ ആയുധ ശേഖരം നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചാരണം സംഘപരിവാര സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിന് ബോംബ് നിര്‍മിക്കുന്നതിനിടെ ഒരു ആര്എസ്എസുകാരന് കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
താരതമ്യേന സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. മാലേഗാവിലും സംജോത എക്സ്പ്രസ്സിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്നു മോഷ്ടിച്ച സ്ഫോടക വസ്തുക്കളായിരുന്നുവെന്നു കണ്ടെത്തിയതാണ്. അതുകൊണ്ടുതന്നെ സൈനികായുധങ്ങള്‍ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്താനും അതിന്റെ പിന്നിലുള്ള ഗൂഢാലോചനകള്‍ വെളിച്ചത്തുകൊണ്ടുവരാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്നു തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു. മാര്‍ച്ചിനുശേഷം നേതാക്കള്‍ അന്വഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലിസ് സൂപ്രണ്ടിന് നിവേദനം നല്‍കുകയും ചെയ്തു.
ശബരിമല തീര്‍ത്ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചാരണം സംഘപരിവാര സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിന് ബോംബ് നിര്‍മിക്കുന്നതിനിടെ ഒരു ആര്എസ്എസുകാരന് കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
താരതമ്യേന സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. മാലേഗാവിലും സംജോത എക്സ്പ്രസ്സിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്നു മോഷ്ടിച്ച സ്ഫോടക വസ്തുക്കളായിരുന്നുവെന്നു കണ്ടെത്തിയതാണ്. അതുകൊണ്ടുതന്നെ സൈനികായുധങ്ങള്‍ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്താനും അതിന്റെ പിന്നിലുള്ള ഗൂഢാലോചനകള്‍ വെളിച്ചത്തുകൊണ്ടുവരാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്നു തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു. മാര്‍ച്ചിനുശേഷം നേതാക്കള്‍ അന്വഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലിസ് സൂപ്രണ്ടിന് നിവേദനം നല്‍കുകയും ചെയ്തു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT