ദേശീയപാതാ വികസനം തിരൂര്‍ താലൂക്കില്‍ സ്ഥലമെടുപ്പിന് അന്തിമവിജ്ഞാപനം ഇറങ്ങി
BY kasim kzm27 July 2018 4:35 AM GMT
kasim kzm27 July 2018 4:35 AM GMT
മലപ്പുറം: ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ താലൂക്കിലെ അന്തിമ വിജ്ഞാപനം (3 ഡി വിജ്ഞാപനം) ഇറങ്ങിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. തിരൂര്‍ താലൂക്കില്‍ 65.9457 ഹെക്ടര്‍ ഭൂമിയിലാണ് ത്രീ എ വിജ്ഞാപനം മുമ്പ്് ഇറങ്ങിയിരുന്നത്. ഇതില്‍പെട്ട 51.7684 ഹെക്ടറിലാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
ആതവനാട് വില്ലേജില്‍ 3.2618 ഹെക്ടര്‍, കല്പകഞ്ചേരി വില്ലേജില്‍ 2.1818 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 16.4353 ഹെക്ടര്‍, കോട്ടക്കലില്‍ 0.5500 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 10.0953 ഹെക്ടര്‍, കുറ്റിപ്പുറത്ത് 8.9027 ഹെക്ടര്‍, മാറാക്കരയില്‍ 2.8116 ഹെക്ടര്‍, നടുവട്ടത്ത്് 2.6735 ഹെക്ടര്‍, പെരുമണ്ണയില്‍ 4.8564 ഹെക്ടര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
ഇതിനു പുറമെ 19.6140 ഹെക്ടറിനായുള്ള ത്രീ എ, ത്രീ ഡി വിജ്ഞാപനം അടുത്ത ദിവസം ഇറങ്ങും. ആതവനാട് വില്ലേജില്‍ 1.4439 ഹെക്ടര്‍, കല്പകഞ്ചേരി വില്ലേജില്‍ 0.9548 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 7.8050 ഹെക്ടര്‍, കോട്ടക്കലില്‍ 0.0763 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 2.0447 ഹെക്ടര്‍, കുറ്റിപ്പുറത്ത് 3.4165 ഹെക്ടര്‍, മാറാക്കരയില്‍ 1.6264 ഹെക്ടര്‍, നടുവട്ടത്ത്് 0.6262 ഹെക്ടര്‍, പെരുമണ്ണയില്‍ 1.6202 ഹെക്ടറുമാണ് ഇതില്‍ ഉള്പെടുക. ഇതുകൂടി ചേരുമ്പോള്‍ ആകെ ഒമ്പതു വില്ലേജുകളിലെ 1851 ഭൂവുടമകളില്‍ നിന്നായി 71.3824 ഹെക്ടര്‍ ഭൂമിയാണു ഏറ്റെടുക്കുക. ആതവനാട് വില്ലേജില്‍ 191, കല്പകഞ്ചേരി വില്ലേജില്‍ 155, കാട്ടിപ്പരുത്തിയില്‍ 374, കോട്ടക്കലില്‍ 21, കുറുമ്പത്തൂരില്‍ 422, കുറ്റിപ്പുറത്ത് 325, മാറാക്കരയില്‍ 152, നടുവട്ടത്ത്് 56 , പെരുമണ്ണയില്‍ 155 ഭുവുടമകളില്‍ നിന്നായാണ് ഭൂമി ഏറ്റെടുക്കുന്നത്.
അന്തിമ വിജ്ഞാപനം ഇറങ്ങിയ 51.7684 ഹെക്ടറില്‍ 2.3516 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ആതവനാട് വില്ലേജില്‍ 0.0683 ഹെക്ടറും കാട്ടിപ്പരുത്തിയില്‍ 1.0972, കോട്ടക്കലില്‍ 0.0027 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 0.1798 ഹെക്ടര്‍, കുറ്റിപ്പുറത്ത് 0.0986 ഹെക്ടര്‍, നടുവട്ടം 0.0525 ഹെക്ടര്‍, പെരുമണ്ണ വില്ലേജില്‍ 0.8525 എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി ഉള്പെടുന്നത്. ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്.
ത്രീഡി വിജ്ഞാപനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ നഷ്ടപരിഹാരം നിശ്ചയിക്കും. ഓരോ ഉടമയുടെയും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പുമാണ് നിര്‍ണയിക്കുന്നത്. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാര്‍ഷിക വിളകളുടെ വില കൃഷി വകുപ്പും നിര്‍ണയിക്കും. ഇതു നാലും ക്രോഡീകരിച്ചാണ് ഭൂമിയുടെ നിശ്ചയിക്കുന്നത്. വില നിശ്ചയിച്ച ശേഷം ഓരോ ഭൂവുടമകളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തും.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച പരാതിയും ആക്ഷേപവും ഉന്നയിക്കാന്‍ അവസരം ഉണ്ടാവും. തുടര്‍ന്നു അന്തിമ വില നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നല്കി ഉടന്‍ തന്നെ സര്‍ക്കാറിന്റെ ഭാഗമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.
ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണും സംഘത്തിനുമാണ് ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പ് ചുമതല.
ആതവനാട് വില്ലേജില്‍ 3.2618 ഹെക്ടര്‍, കല്പകഞ്ചേരി വില്ലേജില്‍ 2.1818 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 16.4353 ഹെക്ടര്‍, കോട്ടക്കലില്‍ 0.5500 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 10.0953 ഹെക്ടര്‍, കുറ്റിപ്പുറത്ത് 8.9027 ഹെക്ടര്‍, മാറാക്കരയില്‍ 2.8116 ഹെക്ടര്‍, നടുവട്ടത്ത്് 2.6735 ഹെക്ടര്‍, പെരുമണ്ണയില്‍ 4.8564 ഹെക്ടര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത്.
ഇതിനു പുറമെ 19.6140 ഹെക്ടറിനായുള്ള ത്രീ എ, ത്രീ ഡി വിജ്ഞാപനം അടുത്ത ദിവസം ഇറങ്ങും. ആതവനാട് വില്ലേജില്‍ 1.4439 ഹെക്ടര്‍, കല്പകഞ്ചേരി വില്ലേജില്‍ 0.9548 ഹെക്ടര്‍, കാട്ടിപ്പരുത്തിയില്‍ 7.8050 ഹെക്ടര്‍, കോട്ടക്കലില്‍ 0.0763 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 2.0447 ഹെക്ടര്‍, കുറ്റിപ്പുറത്ത് 3.4165 ഹെക്ടര്‍, മാറാക്കരയില്‍ 1.6264 ഹെക്ടര്‍, നടുവട്ടത്ത്് 0.6262 ഹെക്ടര്‍, പെരുമണ്ണയില്‍ 1.6202 ഹെക്ടറുമാണ് ഇതില്‍ ഉള്പെടുക. ഇതുകൂടി ചേരുമ്പോള്‍ ആകെ ഒമ്പതു വില്ലേജുകളിലെ 1851 ഭൂവുടമകളില്‍ നിന്നായി 71.3824 ഹെക്ടര്‍ ഭൂമിയാണു ഏറ്റെടുക്കുക. ആതവനാട് വില്ലേജില്‍ 191, കല്പകഞ്ചേരി വില്ലേജില്‍ 155, കാട്ടിപ്പരുത്തിയില്‍ 374, കോട്ടക്കലില്‍ 21, കുറുമ്പത്തൂരില്‍ 422, കുറ്റിപ്പുറത്ത് 325, മാറാക്കരയില്‍ 152, നടുവട്ടത്ത്് 56 , പെരുമണ്ണയില്‍ 155 ഭുവുടമകളില്‍ നിന്നായാണ് ഭൂമി ഏറ്റെടുക്കുന്നത്.
അന്തിമ വിജ്ഞാപനം ഇറങ്ങിയ 51.7684 ഹെക്ടറില്‍ 2.3516 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ്. ആതവനാട് വില്ലേജില്‍ 0.0683 ഹെക്ടറും കാട്ടിപ്പരുത്തിയില്‍ 1.0972, കോട്ടക്കലില്‍ 0.0027 ഹെക്ടര്‍, കുറുമ്പത്തൂരില്‍ 0.1798 ഹെക്ടര്‍, കുറ്റിപ്പുറത്ത് 0.0986 ഹെക്ടര്‍, നടുവട്ടം 0.0525 ഹെക്ടര്‍, പെരുമണ്ണ വില്ലേജില്‍ 0.8525 എന്നിങ്ങനെയാണ് സര്‍ക്കാര്‍ ഭൂമി ഉള്പെടുന്നത്. ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്.
ത്രീഡി വിജ്ഞാപനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ നഷ്ടപരിഹാരം നിശ്ചയിക്കും. ഓരോ ഉടമയുടെയും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പുമാണ് നിര്‍ണയിക്കുന്നത്. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാര്‍ഷിക വിളകളുടെ വില കൃഷി വകുപ്പും നിര്‍ണയിക്കും. ഇതു നാലും ക്രോഡീകരിച്ചാണ് ഭൂമിയുടെ നിശ്ചയിക്കുന്നത്. വില നിശ്ചയിച്ച ശേഷം ഓരോ ഭൂവുടമകളെ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തും.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച പരാതിയും ആക്ഷേപവും ഉന്നയിക്കാന്‍ അവസരം ഉണ്ടാവും. തുടര്‍ന്നു അന്തിമ വില നിശ്ചയിക്കും. പിന്നീട് ഗസറ്റിലും പ്രാദേശിക പത്രങ്ങളിലും പരസ്യപ്പെടുത്തി വില നല്കി ഉടന്‍ തന്നെ സര്‍ക്കാറിന്റെ ഭാഗമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍.
ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണും സംഘത്തിനുമാണ് ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പ് ചുമതല.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT