ദുരിതാശ്വാസ സംഭാവനയുടെ കണക്കെടുപ്പ് സമ്പൂര്‍ണ വെബ്‌പോര്‍ട്ടല്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (ഗകഠഋ) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക 11ന് വൈകുന്നേരം സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണം. എസ്ബിഐയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം. സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്നു നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. ംംം.മൊുീീൃിമ.ശെേരവീീഹ. ഴീ്.ശി പോര്‍ട്ടലില്‍ ആണ് ഫണ്ട് ശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള സമ്പൂര്‍ണ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ വിഭാഗങ്ങള്‍ എച്ച്എസ് ക്യാംപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. സിബിഎസ്ഇ/ഐസിഎസ്ഇ തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.പ്രളയബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന പ്രക്രിയ 11ന് പൂര്‍ത്തിയാവുമെന്ന് കൈറ്റ് വൈസ് ചെയര്‍മാര്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ 12ന് പ്രസിദ്ധീകരിക്കും. സര്‍ക്കുലറുകള്‍ ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശില്‍ ലഭ്യമാണ്.

Next Story

RELATED STORIES

Share it