തെലങ്കാന നിയമസഭ പിരിച്ചുവിട്ടു
BY kasim kzm7 Sep 2018 3:30 AM GMT
kasim kzm7 Sep 2018 3:30 AM GMT
ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇതോടെ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. ഐകകണ്ഠ്യേനയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം സര്‍ക്കാര്‍ പാസാക്കിയത്.
നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനെ അറിയിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്കി.
അഞ്ചു ദിവസത്തിനിടെ രണ്ടാംതവണയും യോഗം ചേര്‍ന്നാണ് നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. 2019 മേയ് വരെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനു കാലാവധിയുണ്ട്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി നേരത്തേ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭയ്ക്കൊപ്പം നടത്തിയാല്‍, ബിജെപിക്കെതിരേ ഉയരുന്ന ജനവികാരം സഖ്യകക്ഷിയായ തങ്ങളെയും ബാധിച്ചേക്കുമെന്നും ടിആര്‍എസ് ഭയക്കുന്നു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിപക്ഷ ഐക്യം ഭയന്നാണെന്ന് കോണ്‍ഗ്രസ് വക്താവ് ശ്രാവണ്‍ ദസോജു ആരോപിച്ചു.
സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ആര്‍ക്കു വോട്ട് ചെയ്യണമെന്നും ആരെ അധികാരത്തിലെത്തിക്കണമെന്നും ജനങ്ങള്‍ തീരുമാനമെടുത്തുകഴിഞ്ഞു. അതിനാല്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിനു പ്രശ്നമില്ലെന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു.
നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹനെ അറിയിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു നിര്‍ദേശം നല്കി.
അഞ്ചു ദിവസത്തിനിടെ രണ്ടാംതവണയും യോഗം ചേര്‍ന്നാണ് നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. 2019 മേയ് വരെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനു കാലാവധിയുണ്ട്. അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, കാലാവധിക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഈ അനുകൂല സാഹചര്യത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി നേരത്തേ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭയ്ക്കൊപ്പം നടത്തിയാല്‍, ബിജെപിക്കെതിരേ ഉയരുന്ന ജനവികാരം സഖ്യകക്ഷിയായ തങ്ങളെയും ബാധിച്ചേക്കുമെന്നും ടിആര്‍എസ് ഭയക്കുന്നു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രതിപക്ഷ ഐക്യം ഭയന്നാണെന്ന് കോണ്‍ഗ്രസ് വക്താവ് ശ്രാവണ്‍ ദസോജു ആരോപിച്ചു.
സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. ആര്‍ക്കു വോട്ട് ചെയ്യണമെന്നും ആരെ അധികാരത്തിലെത്തിക്കണമെന്നും ജനങ്ങള്‍ തീരുമാനമെടുത്തുകഴിഞ്ഞു. അതിനാല്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിനു പ്രശ്നമില്ലെന്ന് ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT