Flash News

തിയറ്റര്‍ പീഡനം: സ്വര്‍ഗത്തിലേക്കുള്ള സര്‍ട്ടിഫിക്കറ്റുമായി നടക്കുന്ന ലീഗിലെ ചിലര്‍ എന്നു മുതലാണ് സംഘികളുടെ സ്‌കൂളില്‍ ചേര്‍ന്നത്?-മുഹമ്മദ് മുഹസിന്‍ എംഎല്‍എ

തിയറ്റര്‍ പീഡനം: സ്വര്‍ഗത്തിലേക്കുള്ള സര്‍ട്ടിഫിക്കറ്റുമായി നടക്കുന്ന ലീഗിലെ ചിലര്‍ എന്നു മുതലാണ് സംഘികളുടെ സ്‌കൂളില്‍ ചേര്‍ന്നത്?-മുഹമ്മദ് മുഹസിന്‍ എംഎല്‍എ
X
കോഴിക്കോട്: ചങ്ങരംകുളത്തെ സിനിമാ തിയേറ്ററില്‍ വെച്ച് ബാലികയെ ക്രൂരമായി പീഢിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മുഹമ്മദ് മുഹസിന്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ലീഗിനും സംഘപരിവാരത്തിനുമെതിരേ ശക്തമായി പ്രതികരിച്ചത്.



അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
ഞെട്ടിക്കുന്നതും മലയാളികള്‍ക്കാകെ അപമാനകരവുമാണ്. പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന ബന്ധപ്പെട്ട പോലീസുകാരും കൂട്ടുനിന്ന അമ്മയും ഒരേപോലെ കുറ്റക്കാര്‍ തന്നെയാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ ക്രൂരമായി ശിക്ഷിക്കുമ്പോള്‍, ആ പിഞ്ചു ബാല്യം എന്താണ് ചിന്തിച്ചിട്ടുണ്ടാവുക?
നിഷ്‌കളങ്കമായി കളിച്ചു നടുക്കേണ്ട പ്രായത്തില്‍ ഈ ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഈ ക്രൂരത ചിരിക്കുന്ന മുഖവുമായി ചെയ്ത തൃത്താല സ്വദേശിയുടെ മാനസികാവസ്ഥ മനുഷ്യന്റതല്ല ! ഈ സംഭവം നല്‍കുന്ന പാഠം കുട്ടികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നില്‍ ഈ കുഞ്ഞിന് നീതി നിഷേധിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷനല്ല, ഡിസ്മിസലും ജയിലഴികളുമാണ് നല്‍കേണ്ടത്. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുകയും വേണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എന്നെയും, പ്രതിയുടെ പേരുള്ള പട്ടാമ്പികാരനായ ഒരാളെയും ചേര്‍ത്ത് സംഘികളുടെയും മുസ്ലിം ലീഗിന്റെ ഓണ്‍ലൈന്‍ ചാവേറുകളും നടത്തുന്ന കുപ്രചാരങ്ങങ്ങള്‍ സംസ്‌കാരമുള്ള ജനതക്ക് ചേര്‍ന്നതല്ല. യഥാര്‍ത്ഥ പ്രതി തൃത്താല സ്വദേശിയാണെന്നും അദ്ദേഹം ഗള്‍ഫിലെ ഒരു വ്യാപാരിയാണെന്നും തെളിയുകയും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോയും ഉണ്ടായിരിക്കെ അതേ പേരിലുള്ള പട്ടാമ്പി സ്വദേശിയായ മറ്റൊരാളുടെ ഫോട്ടോ ഇരുകൂട്ടരും ചേര്‍ന്ന് പ്രചരിപ്പിക്കുന്നു. മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ഈ പട്ടാമ്പി സ്വദേശിയുടെ ഫേസ് ബുക്ക് പ്രൊഫൈലോടു കൂടി പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ കവര്‍ പേജില്‍ എന്റെ ഫോട്ടോ ഉണ്ട്. ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങള്‍ തകര്‍ക്കുന്നത്.
സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവര്‍ നുണകള്‍ കൊണ്ട് കെട്ടിപ്പടുത്ത രാഷട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള സര്‍ട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലര്‍ എന്നു മുതലാണ് സംഘികളുടെ സ്‌കൂളില്‍ ചേര്‍ന്നത് ? പിഞ്ചു കുഞ്ഞിനെ പീഢിപ്പിച്ച പ്രതി നിങ്ങളുടെ സംഘടനയായ കെ.എം.സി.സിയുടെ മെമ്പറോ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ അംഗമോ ആയിക്കൊള്ളട്ടെ, അയാള്‍ക്ക് കടുത്ത ശിക്ഷ കിട്ടണം. ഇതു പോലുള്ളവര്‍ നാടിന് ആപത്താണെന്നും, റേപ്പ് കേസിലെ പ്രതികള്‍ക്ക് വേണ്ടി സംഘികളെപ്പോലെ സമരം ചെയ്യാന്‍ കേരളത്തിലെ ലീഗ് അടക്കമുള്ള ഒരു പാര്‍ട്ടിയും നില്‍ക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. എന്നാല്‍ പ്രതിയുടെ പേര് ഉള്ള മറ്റൊരാളെ ഉപയോഗിച്ച എന്നെ ആക്രമിക്കുന്ന സൈബര്‍ ലീഗിന്റെ 'പോരാളികളെ', നിങ്ങള്‍ക്കെന്താണ് വേണ്ടത്? തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ തീവ്രവാദിയാണെന്ന് സംഘികള്‍ പറഞ്ഞപ്പോള്‍, നിങ്ങളുടെ ചന്ദ്രികയില്‍ മുഖപ്രസംഗം തന്നെ സംഘികള്‍ക്കായി മാറ്റി വെച്ചു. വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബര്‍ ലീഗുകാര്‍ കുരക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുഛം മാത്രം. മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവര്‍ത്തകരുടെ 'മാന്യതയിലും', ഓണ്‍ലൈന്‍ സൈബര്‍ വിംഗ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ 'സംഘ്‌ലീഗ്' തോമ്മാടിക്കൂട്ടങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ബാലികയെ പീഢിപിച്ചവന്‍ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. കൂട്ടത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പോലീസുകാരനും, ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
Next Story

RELATED STORIES

Share it