ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം കന്നി മെട്രോയാത്രയുമായി ജയസൂര്യ
BY kasim kzm19 Jun 2018 2:54 AM GMT
kasim kzm19 Jun 2018 2:54 AM GMT
യാത്രയിലുടനീളം മെട്രോയിലെ ജോലിയുടെ സ്വഭാവവും ജീവിത സാഹചര്യവുമെല്ലാം താരം ട്രാന്സ്െജന്ഡേഴ്സില് നിന്നു ചോദിച്ചു മനസ്സിലാക്കി. ഇൗ സമൂഹത്തിനു ജോലി നല്കിയതു വഴി കൊച്ചി മെട്രോ മികച്ച മാതൃകയാണു കാണിച്ചതെന്ന് മഹാരാജാസ് സ്റ്റേഷനില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടു ജയസൂര്യ പ്രതികരിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിനാകെ ആത്മവിശ്വാസം നല്കിയ നടപടിയായിരുന്നു ഇത്. ആദ്യമായാണു മെട്രോയില്‍ കയറുന്നത്. അത് ഇക്കൂട്ടരോടൊപ്പമായതില് ഏറെ സന്തോഷം. ജോലിയുടെ ഭാഗമായി മെട്രോ അവര്‍ക്ക് നല്കിയ ഐഡി കാര്‍ഡില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നു രേഖപ്പെടുത്തിയിട്ടില്ല. ഓരോരുത്തരും തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന പേരുകളാണ് ഐഡി കാര്‍ഡിലുള്ളത്. ഇത് ഏറെ ആകര്‍ഷിച്ചെന്നും കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്ത മറ്റു ട്രാന്സ്ജെന്ഡേഴ്സിനെ കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നും ജയസൂര്യ പറഞ്ഞു.
ട്രാന്‍സ്െജന്‍ഡേഴ്സിനെ മുന്‍വിധികളോടെ സമീപിക്കുന്ന സമൂഹത്തിനു തിരിച്ചറിവു നല്‍കാനാണു ഞാന്‍ മേരിക്കുട്ടിയിലൂടെ ശ്രമിച്ചതെന്ന് സംവിധായകന് രഞ്ജിത് ശങ്കര്‍ പറഞ്ഞു. ജയസൂര്യയോടൊപ്പം മെട്രോയില്‍ യാത്ര ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു സുല്‍ഫി മെഹര്‍ജന്‍ പ്രതികരിച്ചു. തങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളുടെ പച്ചയായ ആവിഷ്കാരമായ മേരിക്കുട്ടിയിലൂടെ കാണാന്‍ സാധിച്ചത്. പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറാന്‍ സിനിമ ഏറെ സഹായിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ആദ്യം സംസാരിക്കുവാന്‍ വിമുഖത കാട്ടിയ ട്രാന്‍സ്ജെന്‍ഡേഴ്സ് ജയസൂര്യയുടെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണു കാമറയ്ക്ക് മുന്നിലേക്കു വന്നത്.
Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT