ജസ്ന മരിയ: വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം
BY kasim kzm13 May 2018 1:52 AM GMT
kasim kzm13 May 2018 1:52 AM GMT
തിരുവനന്തപുരം: പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ (20) കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ അറിയിക്കാം. ഡിവൈഎസ്പി, തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫിസ്): 0469 2630226, മൊബൈല്‍: 9497990035, ഇ-മെയില്‍: റ്യുെ്േഹഹമുമേ.ുീഹ@സലൃമഹമ.ഴീ്.ശി.
മാര്‍ച്ച് 22 മുതലാണ് ജസ്നയെ കാണാതായത്. 50 ദിവസം പിന്നിട്ടിട്ടും ജസ്നയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനിടെ, ബംഗളൂരുവിലെ ധര്‍മാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്ന അല്ലെന്ന് കേരളാ പോലിസ് സ്ഥിരീകരിച്ചു. ആശ്വാസ് ഭവനില്‍ സുഹൃത്തുമായി എത്തിയത് മറ്റൊരു മലയാളി വിദ്യാര്‍ഥിനിയാണ്. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതു വ്യക്തമായത്. ഇരുവരും പോയ നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണസംഘം പരിശോധന നടത്തി. രണ്ടു സംഘങ്ങള്‍ കര്‍ണാടകത്തിലും ഒരു സംഘം കേരളത്തിലും തിരച്ചില്‍ തുടരുകയാണ്. ജസ്നയുടെ സഹോദരിയുടെ മോബൈലിലേക്ക് വന്ന മിസ്ഡ് കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. മുണ്ടക്കയം പുഞ്ചവയല്‍ എന്ന സ്ഥലത്ത് ജസ്ന നില്‍ക്കുന്നതിന്റെയും ഒരു സ്വകാര്യ ബസ്സില്‍ ജസ്ന ഇരിക്കുന്നതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പോലിസിനു കിട്ടി. അന്വേഷണം ഫലപ്രദമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിവരുകയാണ്.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ അറിയിക്കാം. ഡിവൈഎസ്പി, തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫിസ്): 0469 2630226, മൊബൈല്‍: 9497990035, ഇ-മെയില്‍: റ്യുെ്േഹഹമുമേ.ുീഹ@സലൃമഹമ.ഴീ്.ശി.
മാര്‍ച്ച് 22 മുതലാണ് ജസ്നയെ കാണാതായത്. 50 ദിവസം പിന്നിട്ടിട്ടും ജസ്നയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനിടെ, ബംഗളൂരുവിലെ ധര്‍മാരാമിലെ ആശ്വാസ് ഭവനില്‍ എത്തിയത് ജസ്ന അല്ലെന്ന് കേരളാ പോലിസ് സ്ഥിരീകരിച്ചു. ആശ്വാസ് ഭവനില്‍ സുഹൃത്തുമായി എത്തിയത് മറ്റൊരു മലയാളി വിദ്യാര്‍ഥിനിയാണ്. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇതു വ്യക്തമായത്. ഇരുവരും പോയ നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണസംഘം പരിശോധന നടത്തി. രണ്ടു സംഘങ്ങള്‍ കര്‍ണാടകത്തിലും ഒരു സംഘം കേരളത്തിലും തിരച്ചില്‍ തുടരുകയാണ്. ജസ്നയുടെ സഹോദരിയുടെ മോബൈലിലേക്ക് വന്ന മിസ്ഡ് കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. മുണ്ടക്കയം പുഞ്ചവയല്‍ എന്ന സ്ഥലത്ത് ജസ്ന നില്‍ക്കുന്നതിന്റെയും ഒരു സ്വകാര്യ ബസ്സില്‍ ജസ്ന ഇരിക്കുന്നതിന്റെയും കൂടുതല്‍ ദൃശ്യങ്ങള്‍ പോലിസിനു കിട്ടി. അന്വേഷണം ഫലപ്രദമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിവരുകയാണ്.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT