ജഡ്ജിയുടെ മകന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍

ഗുഡ്ഗാവ്: വെടിയേറ്റ ജഡ്ജിയുടെ മകന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍. അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ 18കാരനായ ദ്രുവിനും ഭാര്യ റിതുവിനു നേര്‍ക്ക് ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിയുതിര്‍ക്കുകയായിരുന്നു.
മേദാന്‍ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ റിതു ഞായറാഴ്ച മരണപ്പെട്ടിരുന്നു. അതേ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ദ്രുവിന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദ്രുവിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി മേദാന്‍ദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it