ചാലിയാര്‍ തീരങ്ങളില്‍ ആര്‍ഡിഒ പരിശോധന
BY kasim kzm22 April 2018 2:26 AM GMT
kasim kzm22 April 2018 2:26 AM GMT
അരീക്കോട്: ചാലിയാര്‍ പുഴയുടെ തീരം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍ഡിഒ കെ അജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അരീക്കോട് ഗ്രാമപ്പഞ്ചായത്തിലെ ചാലിയാര്‍ തീരങ്ങളില്‍ പരിശോധന നടത്തി. ജില്ലാ കലക്ടറുടെ പ്രത്യേക നിര്ദ്ദേശപ്രകരായമായിരുന്നു പരിശോധന. പുഴ മലിനാമാക്കുന്നവര്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ ഈ മാസം അഞ്ചിന് ജില്ലാ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പുഴയുടെ തീരങ്ങളിലുള്ള 14 ഓളം സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ഇതില്‍ രണ്ടു സ്ഥാപനങ്ങള്‍ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തീരത്ത് പ്രവര്‍ത്തിക്കുന്ന റെക്സിന് കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. സ്വന്തമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ അജീഷ്, ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനോറ്റര് പി രാജു, അരീക്കോട് ബിഡിഒ ഇ ടി രാകേഷ്, അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പി സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ ഹുസൈന്, അരീക്കോട് എസ്.ഐ അബൂബക്കര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.
പുഴയിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ നടപടി സ്വീകരിക്കാനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ഡിഒ അറിയിച്ചു.
തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുഴയിലേക്ക് നിരന്തരമായി മാലിന്യം ഒഴുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പുഴയുടെ തീരങ്ങളില്‍ പകര്‍ച്ചാവ്യാധികളും വ്യാപകമാണ്. ബ്ലൂ ആല്‍ഗയുടെ സാന്നിധ്യവും പുഴയിലെ ജലത്തില്‍ സ്ഥിരീകരിച്ചിരുന്നു.
പുഴയുടെ തീരങ്ങളിലുള്ള 14 ഓളം സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ഇതില്‍ രണ്ടു സ്ഥാപനങ്ങള്‍ പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തീരത്ത് പ്രവര്‍ത്തിക്കുന്ന റെക്സിന് കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടു. സ്വന്തമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവൂ. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ അജീഷ്, ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനോറ്റര് പി രാജു, അരീക്കോട് ബിഡിഒ ഇ ടി രാകേഷ്, അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പി സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ ഹുസൈന്, അരീക്കോട് എസ്.ഐ അബൂബക്കര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.
പുഴയിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ ക്രിമനല്‍ നടപടി സ്വീകരിക്കാനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ഡിഒ അറിയിച്ചു.
തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുഴയിലേക്ക് നിരന്തരമായി മാലിന്യം ഒഴുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പുഴയുടെ തീരങ്ങളില്‍ പകര്‍ച്ചാവ്യാധികളും വ്യാപകമാണ്. ബ്ലൂ ആല്‍ഗയുടെ സാന്നിധ്യവും പുഴയിലെ ജലത്തില്‍ സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT