kannur local

ഗ്രാമങ്ങളില്‍ കായിക പരിശീലന സൗകര്യങ്ങള്‍ വേണം: സ്പീക്കര്‍

കണ്ണൂര്‍: കായികക്ഷമതയുള്ള കുട്ടികള്‍ ഏറെയുള്ള ഗ്രാമങ്ങളിലേക്ക് കായിക പരിശീലന കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കപ്പെടണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ലാ സ്‌േപാര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നിര്‍മിച്ച കക്കാട് നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍നഗരങ്ങളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം ഗ്രാമങ്ങളിലെ നല്ല കായികക്ഷമതയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ സൗകര്യമുണ്ടാവണം. മേയര്‍ ഇ പി ലത അധ്യക്ഷയായി. നീന്തല്‍ പരിശീലനം കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് വിങ് ചീഫ് എന്‍ജിനീയര്‍ മോഹന്‍കുമാറിന് സ്പീക്കര്‍ ഉപഹാരം നല്‍കി. സംസ്ഥാന സ്‌പോര്‍ട്്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം പ്രകാശന്‍, ഫുട്ബാള്‍ താരം സി കെ വിനീത്, ജില്ലാ സ്‌ാേപര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, സി കെ വിനോദ് സംസാരിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലെ 94 സെന്റ് സ്ഥലത്താണ് 1.04 കോടി രൂപ ചെലവില്‍ 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം പണിതത്. ആറ് ട്രാക്കുള്ള കുളത്തില്‍ രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്താനുള്ള സംവിധാനവും
Next Story

RELATED STORIES

Share it