ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദിച്ച സംഭവം: ഒത്തുതീര്‍പ്പാക്കാന്‍ ധാരണ
BY kasim kzm25 Jun 2018 3:34 AM GMT
kasim kzm25 Jun 2018 3:34 AM GMT
കൊല്ലം: തന്റെ കാര്‍ കടന്നുപോവാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ അമ്മയുടെ മുന്നില്‍ വച്ച് ഗണേഷ് കുമാര്‍ എംഎല്‍എ കൈയേറ്റം ചെയ്തുവെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. പുനലൂര്‍ എന്‍എസ്എസ് ആസ്ഥാനത്തു വച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് കേസിനു തീര്‍പ്പായത്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ എംഎല്‍എ, മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഗണേഷ് കുമാര്‍ യുവാവിനോടും അമ്മയോടും മാപ്പു പറഞ്ഞതായാണ് വിവരം. അരുതാത്തത് സംഭവിച്ചെന്നും മാപ്പു നല്‍കണമെന്നും ഗണേഷ് കുമാര്‍ കുടുംബത്തോട് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗണേഷ് കുമാറോ പരാതിക്കാരോ തയ്യാറായില്ല.
അഞ്ചല്‍ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന് മാതാവ് ഷീനയ്ക്കൊപ്പം 13ന് ഉച്ചയ്ക്ക് അഞ്ചല്‍ ശബരിഗിരി സ്കൂളിനു സമീപം ബന്ധുവിന്റെ മരണവീട്ടില്‍ നിന്നു മടങ്ങവെയാണ് മര്‍ദനമേറ്റത്. എതിരേ വന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിനെ കടന്നുപോവാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് അനന്തകൃഷ്ണനെ ഗണേഷ് കുമാറും ഡ്രൈവര്‍ ശാന്തനും മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷീനയെ ഗണേഷ് കുമാര്‍ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. അഞ്ചല്‍ പോലിസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ വൈകിയത് വിവാദമായി. പിന്നീട് ഷീന ചവറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കി. ഈ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പിന് ബാലകൃഷ്ണപിള്ള തന്നെ രംഗത്തിറങ്ങിയത്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ എംഎല്‍എ, മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഗണേഷ് കുമാര്‍ യുവാവിനോടും അമ്മയോടും മാപ്പു പറഞ്ഞതായാണ് വിവരം. അരുതാത്തത് സംഭവിച്ചെന്നും മാപ്പു നല്‍കണമെന്നും ഗണേഷ് കുമാര്‍ കുടുംബത്തോട് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗണേഷ് കുമാറോ പരാതിക്കാരോ തയ്യാറായില്ല.
അഞ്ചല്‍ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന് മാതാവ് ഷീനയ്ക്കൊപ്പം 13ന് ഉച്ചയ്ക്ക് അഞ്ചല്‍ ശബരിഗിരി സ്കൂളിനു സമീപം ബന്ധുവിന്റെ മരണവീട്ടില്‍ നിന്നു മടങ്ങവെയാണ് മര്‍ദനമേറ്റത്. എതിരേ വന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിനെ കടന്നുപോവാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് അനന്തകൃഷ്ണനെ ഗണേഷ് കുമാറും ഡ്രൈവര്‍ ശാന്തനും മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷീനയെ ഗണേഷ് കുമാര്‍ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. അഞ്ചല്‍ പോലിസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ വൈകിയത് വിവാദമായി. പിന്നീട് ഷീന ചവറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കി. ഈ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പിന് ബാലകൃഷ്ണപിള്ള തന്നെ രംഗത്തിറങ്ങിയത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT