ക്ലാസില്‍ കുട്ടികളെ കുത്തിനിറച്ചു; 1700 സ്കൂളുകളുടെ അംഗീകാരം നഷ്ടമായേക്കും
BY kasim kzm12 Oct 2018 4:24 AM GMT
kasim kzm12 Oct 2018 4:24 AM GMT
ന്യൂഡല്‍ഹി: ക്ലാസ്മുറികളില്‍ കുട്ടികളെ കുത്തിനിറച്ച 1700 സിബിഎസ്ഇ സ്കൂളുകളുടെ അംഗീകാരം നഷ്ടമായേക്കും. ഒരു ക്ലാസില്‍ 40ലധികം കുട്ടികള്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച സ്കൂളുകളുടെ അംഗീകാരമാണു സിബിഎസ്ഇ റദ്ദാക്കുന്നത്.
സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ 1700 സ്കൂളുകള്‍ കൂടുതല്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അംഗീകാരം പിന്‍വലിക്കുന്നതിന്റെ ആദ്യപടിയായി ഈ സ്കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കുന്നതിനു പുറമെ അധികമായി ക്ലാസിലിരുത്തിയ ഓരോ വിദ്യാര്‍ഥി—ക്കും 500 രൂപ വീതം സ്കൂളുകളില്‍ നിന്നു പിഴയീടാക്കും.
സിബിഎസ്ഇയുടെ കീഴില്‍ വരുന്ന ആകെ സ്കൂളുകളുടെ 7-8 ശതമാനമാണു നിയമലംഘനം നടത്തിയിരിക്കുന്നത്. സ്കൂളുകളിലെ വാടക സീറ്റ് സംവിധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇത്തരത്തിലൊരു നീക്കത്തിലുണ്ട്. ക്ലാസില്‍ വരാത്ത കുട്ടിക്ക് അറ്റന്‍ഡന്‍സ് നല്കി പുറത്ത് കോച്ചിങിന് പോവാന്‍ അനുവദിക്കുന്ന രീതിയാണിത്.
ക്രമക്കേട് കണ്ടെത്താന്‍ 2016ലാണ് ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സിബിഎസ്ഇ നടപ്പാക്കിയത്. പരിശോധനയില്‍ ക്ലാസുകളില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കുന്നതായി കണ്ടെത്തിയെന്നു മാത്രമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണവും ഓണ്‍ലൈന്‍ രജിസ്റ്ററിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ 1700 സ്കൂളുകള്‍ കൂടുതല്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. അംഗീകാരം പിന്‍വലിക്കുന്നതിന്റെ ആദ്യപടിയായി ഈ സ്കൂളുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കുന്നതിനു പുറമെ അധികമായി ക്ലാസിലിരുത്തിയ ഓരോ വിദ്യാര്‍ഥി—ക്കും 500 രൂപ വീതം സ്കൂളുകളില്‍ നിന്നു പിഴയീടാക്കും.
സിബിഎസ്ഇയുടെ കീഴില്‍ വരുന്ന ആകെ സ്കൂളുകളുടെ 7-8 ശതമാനമാണു നിയമലംഘനം നടത്തിയിരിക്കുന്നത്. സ്കൂളുകളിലെ വാടക സീറ്റ് സംവിധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇത്തരത്തിലൊരു നീക്കത്തിലുണ്ട്. ക്ലാസില്‍ വരാത്ത കുട്ടിക്ക് അറ്റന്‍ഡന്‍സ് നല്കി പുറത്ത് കോച്ചിങിന് പോവാന്‍ അനുവദിക്കുന്ന രീതിയാണിത്.
ക്രമക്കേട് കണ്ടെത്താന്‍ 2016ലാണ് ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സിബിഎസ്ഇ നടപ്പാക്കിയത്. പരിശോധനയില്‍ ക്ലാസുകളില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കുന്നതായി കണ്ടെത്തിയെന്നു മാത്രമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണവും ഓണ്‍ലൈന്‍ രജിസ്റ്ററിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT