thrissur local

കോവിലകത്തു കുന്ന് മദ്‌റസയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് എതിരേ പരാതി

മാള: കോവിലകത്ത്കുന്ന് മദ്‌റസക്കെതിരെ അപകീര്‍ത്തികരമായതും അടിസ്ഥാനരഹിതമായതുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ മഹല്ല് കമ്മിറ്റി മാള പോലിസില്‍ പരാതി നല്‍കി. കോവിലകത്ത്കുന്ന് മസ്ജിദ് ആന്റ് മദ്‌റസ കമ്മിറ്റിയും നാട്ടുകാരുമാണ് മാള എസ് ഐക്ക് പരാതി  നല്‍കിയത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചിറ മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള കോവിലകത്ത്കുന്ന് മദ്‌റസക്കും കമ്മിറ്റിക്കും അധ്യാപകര്‍ക്കുമെതിരെ കുഴിക്കണ്ടത്തില്‍ കരീം മകന്‍ നിസാറാണ് ഫെയ്‌സ്ബുക്ക് വഴിയും ന്യൂസ് ടി വി ചാനല്‍ വഴിയും കുപ്രചരണങ്ങള്‍ നടത്തുന്നത്. നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോവിലകത്ത്കുന്ന് ദലാഇലുല്‍ ഇസ്ലാം മദ്‌റസയിലെ ഒരു അധ്യാപകന്‍ തന്റെ കുട്ടിയെ മാനസികമായി പീഢിപ്പിച്ചുവെന്ന നിലയില്‍ അടിസ്ഥാനരഹിതമായ പരാതി ചൈല്‍ഡ് ലൈനില്‍ നല്‍കുകയും ഈ വാര്‍ത്ത ചാനല്‍ വഴി  പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുമായി ബന്ധമുള്ള മറ്റൊരു വിദ്യാര്‍ത്ഥി ഈ മദ്‌റസയില്‍ നിന്ന് ടി സി വാങ്ങി പോയതിനെ തുടര്‍ന്നാണ് ഇയാള്‍ മദ്‌റസക്കും ഉസ്താദിനുമെതിരെ ആദ്യം ഫെയ്‌സ്ബുക്ക് വഴി കുപ്രചാരണം നടത്തിയത്. അത് മദ്‌റസ കമ്മിറ്റി അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് തന്റെ മകളെ മദ്‌റസ അധ്യാപകന്‍ മാനസികമായി പീഢിപ്പിക്കുകയും അവഗണിക്കുകയും ചെയ്‌തെന്ന വ്യാജ പരാതി ചൈല്‍ഡ് ലൈനില്‍ ഇയാള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ച് ഒപ്പിട്ട പരാതി മാള പോലിസ്  എസ് ഐ ക്ക് നല്‍കിയത്. ഇതോടെ ഇയാള്‍ പ്രമുഖ ചാനലില്‍ മദ്‌റസ അധ്യാപകര്‍ തന്റെ മകളെ മാനസികമായി പീഢിപ്പിച്ചെന്നും  ഊരുവിലക്കിയെന്നും തെറ്റിദ്ധാരണയുളവാക്കുന്ന വാര്‍ത്ത നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മദ്‌റസ കമ്മിറ്റി ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാള പോലിസില്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it