കൊലപാതകത്തിന് തുമ്പായില്ല; കുടുംബം നിരാഹാരമനുഷ്ഠിച്ചു
BY kasim kzm19 July 2018 3:37 AM GMT
kasim kzm19 July 2018 3:37 AM GMT
കോഴിക്കോട്: നിലമ്പൂര്‍ കുറുംബലങ്ങോട് വെള്ളിമുറ്റം ബാവക്കുത്ത് ഹൈദ്രുവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈദ്രുവിന്റെ ഭാര്യ ആയിഷുമ്മയും ഏഴു മക്കളുമടങ്ങുന്ന കുടുംബം കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിന് മുമ്പില്‍ നിരാഹാരമനുഷ്ഠിച്ചു. കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ 2005 ജൂലൈ 18നാണ് ഏറമ്പാടം ഫോറസ്റ്റ് ഓഫിസിന്റെ അധീനതയിലുള്ള താല്‍ക്കാലിക ഷെഡിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം കൊലയാണെന്ന സംശയത്തില്‍ പോലിസ് അന്വേഷിച്ചെങ്കിലും 13 വര്‍ഷമായി ഇനിയും കൊലയാളികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരോടൊപ്പം കുടുംബം അനിശ്ചിതകാല നിരാഹാരസമരത്തിനെത്തിയത്. ശരിയായ അന്വേഷണം നടക്കാത്തതാണ് പ്രതികളെ ഇനിയും കണ്ടെത്താനാവാത്തതിന് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.
ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാവുമെന്ന ക്രൈംബ്രാഞ്ചിന്റെ ഉറപ്പിന്മേല് ആയിശുമ്മയും കുടുംബവും സമരസമിതിയും സമരം അവസാനിപ്പിച്ചു.
ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാവുമെന്ന ക്രൈംബ്രാഞ്ചിന്റെ ഉറപ്പിന്മേല് ആയിശുമ്മയും കുടുംബവും സമരസമിതിയും സമരം അവസാനിപ്പിച്ചു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT