കൊയ്ത്തുകാലം; മഴ ആശങ്കയുയര്‍ത്തുന്നു
BY Sumeera SMR15 Dec 2015 4:12 AM GMT
Sumeera SMR15 Dec 2015 4:12 AM GMT
പനമരം: ജില്ലയില്‍ കൊയ്ത്തുകാലമായി. കാര്‍മേഘങ്ങള്‍ പൂര്‍ണമായി വിട്ടുനില്ക്കാത്തതിനാല് കര്‍ഷകര്‍ ആശങ്കയിലാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂലിയും അനുബന്ധ ചെലവും കൂടിയതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
ജില്ലയിലെ പാടശേഖര സമിതികള്‍ക്ക് മെതിയെന്ത്രവും ചെറിയ ഇനം കൊയ്ത്തു യന്ത്രവും ലഭിച്ചിട്ടുണ്ടെങ്കിലും കൊയ്ത്തും മെതിയും ഒന്നിച്ചു നടത്തുന്ന വലിയ യന്ത്രം ലഭ്യമല്ല. തമിഴ്നാട്ടില്‍ നിന്നു വരുന്ന കൊയ്ത്തുയന്ത്രത്തെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വയനാട് നെല്‍കൃഷിയാല്‍ പ്രസിദ്ധമായിരുന്നു. ഇക്കാരണത്താല്‍ കുന്നുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശത്തെ വയല്‍നാട് എന്നു വിളിച്ചുവന്നു. കാലക്രമത്തില്‍ വയല്‍നാട് ലോപിച്ച് വയനാട് ആയി. കാല് നൂറ്റാണ്ടു മുമ്പ് 50,000 ഹെക്റ്ററോളം നെല്കൃഷിയുണ്ടായിരുന്ന ജില്ലയിലിപ്പോള്‍ 20,000 ഹെക്റ്ററില്‍ താഴെ മാത്രമേ നെല്‍കൃഷിയുള്ളൂ. പാരമ്പര്യ കൃഷി വ്യാവസായിക ചിന്തയിലേക്കുയര്ന്നപ്പോള് പരമ്പരാഗത നെല്‍വിത്തുകള്‍ കര്‍ഷകര്‍ കൈവിട്ടു. ജൈവകൃഷിയില്‍ നിന്നു കര്‍ഷകര്‍ രാസകീടനാശിനിയില്‍ അധിഷ്ഠിതമായ കൃഷിയിലേക്ക് വഴിമാറി. ഇതിലൂടെ പല മാരക രോഗങ്ങളും ഗ്രാമീണ മേഖലകളില്‍ വരെ സര്‍വസാധാരണമായി. ഇതിനെതിരേ ഒറ്റപ്പെട്ടതാണെങ്കിലും ജൈവകൃഷി രീതിയിലേക്ക് കര്‍ഷകര്‍ ചുവടുമാറുന്നുണ്ടെന്നതു വയനാടിനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്.
ജില്ലയിലെ പാടശേഖര സമിതികള്‍ക്ക് മെതിയെന്ത്രവും ചെറിയ ഇനം കൊയ്ത്തു യന്ത്രവും ലഭിച്ചിട്ടുണ്ടെങ്കിലും കൊയ്ത്തും മെതിയും ഒന്നിച്ചു നടത്തുന്ന വലിയ യന്ത്രം ലഭ്യമല്ല. തമിഴ്നാട്ടില്‍ നിന്നു വരുന്ന കൊയ്ത്തുയന്ത്രത്തെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വയനാട് നെല്‍കൃഷിയാല്‍ പ്രസിദ്ധമായിരുന്നു. ഇക്കാരണത്താല്‍ കുന്നുകള്‍ നിറഞ്ഞ ഈ ഭൂപ്രദേശത്തെ വയല്‍നാട് എന്നു വിളിച്ചുവന്നു. കാലക്രമത്തില്‍ വയല്‍നാട് ലോപിച്ച് വയനാട് ആയി. കാല് നൂറ്റാണ്ടു മുമ്പ് 50,000 ഹെക്റ്ററോളം നെല്കൃഷിയുണ്ടായിരുന്ന ജില്ലയിലിപ്പോള്‍ 20,000 ഹെക്റ്ററില്‍ താഴെ മാത്രമേ നെല്‍കൃഷിയുള്ളൂ. പാരമ്പര്യ കൃഷി വ്യാവസായിക ചിന്തയിലേക്കുയര്ന്നപ്പോള് പരമ്പരാഗത നെല്‍വിത്തുകള്‍ കര്‍ഷകര്‍ കൈവിട്ടു. ജൈവകൃഷിയില്‍ നിന്നു കര്‍ഷകര്‍ രാസകീടനാശിനിയില്‍ അധിഷ്ഠിതമായ കൃഷിയിലേക്ക് വഴിമാറി. ഇതിലൂടെ പല മാരക രോഗങ്ങളും ഗ്രാമീണ മേഖലകളില്‍ വരെ സര്‍വസാധാരണമായി. ഇതിനെതിരേ ഒറ്റപ്പെട്ടതാണെങ്കിലും ജൈവകൃഷി രീതിയിലേക്ക് കര്‍ഷകര്‍ ചുവടുമാറുന്നുണ്ടെന്നതു വയനാടിനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT