കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാര്‍ അറസ്റ്റില്‍
BY kasim kzm3 April 2018 3:57 AM GMT
kasim kzm3 April 2018 3:57 AM GMT
താമരശ്ശേരി: താമരശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാര്‍ അറസ്റ്റില്‍. രാരോത്ത് വില്ലേജ് ഓഫിസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ബഷീര്‍, വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് രാഘേഷ് കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി അമ്പായത്തോട്ടിലെ ക്വാറി നടത്തിപ്പുകാരില്‍ നിന്നും മൂന്ന് ക്വാറികള്‍ക്ക് പതിനഞ്ച് ലക്ഷമാണ് സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ട് ക്വാറിക്ക് അഞ്ച് ലക്ഷം നല്‍കാമെന്ന് അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് വിവരം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിക്കുകയും ക്വാറി നടത്തിപ്പുകാരനായ ശിവകുമാര്‍ ഇന്ന് ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തി പണം കൈമാറുകയുമായിരുന്നു. ഇത് ബഷീര്‍ വാങ്ങി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘേഷ് കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് സംഘം വില്ലേജോഫിസിലെത്തി അലമാരയില്‍ ഒളിപ്പിച്ചു വച്ച പണം കണ്ടെടുത്തു.
അഞ്ച് ലക്ഷത്തിന് പുറമെ പ്രതിമാസം നിശ്ചിത സംഖ്യ വില്ലേജ് ഓഫിസില്‍ എത്തിക്കണമെന്നും സംഖ്യ എത്രയാണെന്ന് പിന്നീട് അറിയിക്കാമെന്നും ബഷീര്‍ പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു. നേരത്തെ പ്രവര്‍ത്തിച്ചു വന്ന ക്വാറികള്ക്ക്പാരിസ്ഥിക അനുമതിക്കായി ഹൈക്കോടതി ഉത്തരവ് പ്രകാരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്‍കിയപ്പോയാണ് സ്പെഷ്യല്‍ വില്ലേജ് ഓഫിസറായ ബശീര്‍ 15 ലക്ഷം രൂപയും മാസാമാസം മാമൂലും ആവശ്യപ്പെട്ടത്.
രണ്ട് ക്വാറിക്ക് അഞ്ച് ലക്ഷം നല്‍കാമെന്ന് അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് വിവരം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിക്കുകയും ക്വാറി നടത്തിപ്പുകാരനായ ശിവകുമാര്‍ ഇന്ന് ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തി പണം കൈമാറുകയുമായിരുന്നു. ഇത് ബഷീര്‍ വാങ്ങി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘേഷ് കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് സംഘം വില്ലേജോഫിസിലെത്തി അലമാരയില്‍ ഒളിപ്പിച്ചു വച്ച പണം കണ്ടെടുത്തു.
അഞ്ച് ലക്ഷത്തിന് പുറമെ പ്രതിമാസം നിശ്ചിത സംഖ്യ വില്ലേജ് ഓഫിസില്‍ എത്തിക്കണമെന്നും സംഖ്യ എത്രയാണെന്ന് പിന്നീട് അറിയിക്കാമെന്നും ബഷീര്‍ പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു. നേരത്തെ പ്രവര്‍ത്തിച്ചു വന്ന ക്വാറികള്ക്ക്പാരിസ്ഥിക അനുമതിക്കായി ഹൈക്കോടതി ഉത്തരവ് പ്രകാരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്‍കിയപ്പോയാണ് സ്പെഷ്യല്‍ വില്ലേജ് ഓഫിസറായ ബശീര്‍ 15 ലക്ഷം രൂപയും മാസാമാസം മാമൂലും ആവശ്യപ്പെട്ടത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT